ആലപ്പുഴ: ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ച് കുപ്രസിദ്ധി നേടിയ രഹ്ന ഫാത്തിമ വണ്ടിച്ചെക്ക് നല്കി കബളിപ്പിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങി. കോടതയില്‍ 2.10 ലക്ഷം രൂപ കെട്ടിവച്ച ഇവരെ ശിക്ഷയുടെ ഭാഗമായി ഒരു ദിവസം കോടതി പിരിയും വരെ ഹാളില്‍ നിര്‍ത്തി.
ഇന്നലെ രാവിലെയാണ് അഭിഭാഷകനുമൊത്ത് ആലപ്പുഴ സിജെഎം കോടതിയില്‍ രഹ്നഫാത്തിമ കീഴടങ്ങാനെത്തിയത്. 2014ലാണ് ആലപ്പുഴ മുല്ലയ്ക്കല് ആദിത്യയില്‍ ആര്. അനില്‍കുമാറില്‍ നിന്ന് രണ്ടു ലക്ഷം രൂപ ഇവര്‍ കടം വാങ്ങിയത്. പലിശ ഉള്‍പ്പടെ 2,10,000 ലക്ഷം രൂപയുടെ ചെക്ക് നല്കി. ബാങ്കില്‍ ചെക്ക് ഹാജരാക്കിയപ്പോള്‍ മടങ്ങിയതിനെത്തുടര്‍ന്നാണ് കേസ് നല്‍കിയത്. എന്നാല്‍, താന്‍ ചെക്ക് ഒപ്പിട്ടു നല്‍കിയില്ലെന്ന നിലപാടിലായിരുന്നു രഹ്ന ഫാത്തിമ. ചെക്ക് ഒപ്പിട്ടു നല്‍കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങളും ഫോട്ടോയും ഉള്‍പ്പെടെ അനില്‍ കോടതിയില്‍ ഹാജരാക്കി.
2015ല്‍ 2.10 ലക്ഷം രൂപ നല്‍കാനും മൂന്നു മാസത്തെ തടവിന് ആലപ്പുഴ സിജെഎം കോടതി ശിക്ഷിച്ചു. ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും 2016 ജൂണില്‍ പണം തിരികെ നല്‍കാനാണ് ഉത്തരവായത്. പണം നല്‍കിയില്ലെങ്കില്‍ മൂന്നുമാസത്തെ തടവ് അനുഭവിക്കാനും നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് കോടതി ഉത്തരവ് പാലിക്കാതെ ഇവര്‍ ഒളിവില്‍ പോയി. ന്നു.
കോടതിയില്‍ നിന്ന് വാറണ്ട് നിലനില്‍ക്കെയാണ് ശബരിമലയില്‍ പോലീസ് സംരക്ഷണയോടെ ആചാരം ലംഘിക്കാന്‍ എത്തിച്ചത്. ഇത് ഏറെ വിവാദമായിരുന്നു. പിന്നീട് സോഷ്യല്‍മീഡിയയിലൂടെ ആചാരാനുഷ്ഠാനങ്ങളെ അവഹേളിച്ച കേസില്‍ റിമാന്‍ഡിലുമായി. ഇതിനു ശേഷമാണ് ജില്ലാ കോടതി ഉത്തരവ് അനുസരിച്ച് സിജെഎം കോടതിയില്‍ ഹാജരായി പണം കെട്ടിവയ്ക്കാന്‍ തയാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: