കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലം ഘടകകക്ഷിക്ക് നല്കാന് സിപിഎം തയാറാകുന്നു. മണ്ഡലം ജനതാദള്‍-എസ്സിന് വിട്ടുകൊടുക്കുന്നതിനോട് ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന് സമ്മതം മൂളിയതായി അറിയുന്നു. ദള്‍ നേതൃത്വവും എറണാകുളം ആവശ്യപ്പട്ടിട്ടുണ്ട്.
ജില്ലാ പ്രസിഡന്റും മുന്‍ ഡെപ്യൂട്ടി മേയറുമായ സാബു ജോര്‍ജിനെ മത്സരിപ്പിക്കാനാണ് ജെഡിഎസിന്റെ ആലോചന. സിപിഎം എറണാകുളത്ത് മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയെ തേടിയെങ്കിലും യോഗ്യനെ കണ്ടെത്താന്‍ പാര്‍ട്ടിക്കായില്ല.
ആദ്യം നടന് മമ്മൂട്ടിയെ മത്സരിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതിനിടയിലാണ് എറണാകുളത്തിനായി ജനതാദള്‍ – എസ് രംഗത്തെത്തിയത്. പത്തനംതിട്ട, വടകര, തിരുവനന്തപുരം, എറണാകുളം മണ്ഡലങ്ങളില്‍ ഒന്നാണ് ജനതാദള്‍-എസ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ എറണാകുളം കൈമാറാനാണ് സിപിഎം നേതൃത്വത്തിന്റെ തിരുമാനം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദള്‍ മത്സരിച്ച കോട്ടയം, ഇക്കുറി ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരള കോണ്‍ഗ്രസിന് നല്‍കിയേക്കും.
ജോസഫ് വിഭാഗത്തിന്റെ വോട്ട് ഫ്രാന്‍സിസ് ജോര്‍ജിന് കിട്ടിയേക്കുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ഇടുക്കി സീറ്റില്‍ സിപിഎം മത്സരിച്ചേക്കും എന്‍ജിഒ യൂണിയന് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. മേരിയെയാണ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: