തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലെ ഭക്തജനപ്രതിഷേധം വരുമാനം കുറച്ചെന്ന് സര്‍ക്കാര്‍. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് ഇക്കാര്യം നിയമസഭയില്‍ സമ്മതിച്ചു.
കഴിഞ്ഞ വര്‍ഷം 279.43 കോടി രൂപയായിരുന്നു വരുമാനമെങ്കില്‍ ഇത്തവണ 180.18 കോടി രൂപയായി കുറഞ്ഞു. 99.24 കോടിയുടെ കുറവാണ് ആകെയുണ്ടായത്. അരവണ വില്‍പ്പനയില്‍ 37.06 കോടിയുടെയും അപ്പം വില്‍പ്പനയില്‍ 10.93 കോടിയുടെയും കുറവുണ്ടായി. കാണിക്കയില്‍ 25.42 കോടി കുറഞ്ഞു. കുത്തക ലേലത്തില്‍ ഇതുവരെ ഒരു രൂപ പോലും ലഭിച്ചിട്ടില്ല.
ശബരിമലയില്‍ പോലീസ് കര്‍ശന പരിശോധനയും കണക്കെടുപ്പും നടത്തിയിരുന്നു. എന്നിട്ടും എത്രപേര്‍ ശബരിമലയിലെത്തിയെന്നതിന് കൃത്യമായ കണക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. മലയരയര്‍ക്ക് പൊന്നമ്പലമേട്ടില്‍ ദീപാരാധന നടത്താനുള്ള അവകാശത്തില്‍ സംഘടനാ നേതാക്കളും തന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: