ബെംഗളൂരു: പതിനാറ് വയസുള്ള പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കി മൂന്ന് പാസ്റ്റര്‍മാര്‍ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് മൈസൂരു നരസിംഹരാജ പോലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
മംഗളൂരു ബാല്‍മട്ട സ്വദേശികളും പാസ്റ്റര്‍മാരുമായ സെബാസ്റ്റ്യന്‍, ബെന്നറ്റ് അമ്മാന്, ജോഷ്വാ അമ്മാന് എന്നിവര്‍ക്കെതിരെയാണ് പരാതി. ഒന്നര മാസമായി മംഗളൂരുവിലെ ഒരു വീട്ടില്‍ പെണ്‍കുട്ടിയെ തടങ്കലില്‍ വച്ച് പാസ്റ്റര്‍മാര്‍ പീഡിപ്പിക്കുകയായിരുന്നെന്നാണ് ആരോപണം. ഇവരെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചെന്നും ഉടന്‍ അറസ്റ്റിലാവുമെന്നും മൈസൂരു സിറ്റി പോലീസ് കമ്മീഷണര്‍ കെ.ടി. ബാലകൃഷ്ണന് പറഞ്ഞു.
നവംബറിലാണ് പാസ്റ്റര്‍മാര്‍ പെണ്‍കുട്ടിയുടെ അമ്മയെ സമീപിക്കുന്നത്. പെണ്‍കുട്ടിക്ക് നല്ല ജോലിയും ഇവര്‍ നിര്‍മിക്കുന്ന വീടിന് ഒരു ലക്ഷം രൂപയും വാഗ്ദാനം ചെയ്തു. ഡിസംബര്‍ ആദ്യം മംഗളൂരുവിലേക്ക് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുവന്നു. ഡിസംബര്‍ പകുതിയോടെ പാസ്റ്റര്‍മാര്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങി.
ഇതോടൊപ്പം വീട്ടുജോലികളും ചെയ്യിപ്പിച്ചു. പുറത്തിറങ്ങാനോ മറ്റുള്ളവരോട് സംസാരിക്കാനോ അനുവാദം നല്‍കിയില്ല. പിന്നീട് വിവരം അറിഞ്ഞ അമ്മ പെണ്‍കുട്ടിയുടെ കൂട്ടിക്കൊണ്ടുവന്ന ശേഷം പോലീസില്‍ പരാതി നല്കി. ഇതോടെ പാസ്റ്റര്‍മാര്‍ ഒളിവില്‍ പോയി.
ഏതാനും ദിവസം മുന്‍പാണ് സിഎസ്ഐ ബെംഗളൂരു മധ്യമേഖലാ ബിഷപ്പ് പി.കെ. ശാമുവേല്‍, സഹായി വിനോദ് ദാസന് എന്നിവരില്‍ നിന്നുള്ള ലൈംഗിക അതിക്രമവും ഭീഷണിയെയും തുടര്‍ന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. ഇവര്‍ സിഎസ്ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ കേസില്‍ ശിവാജി നഗര്‍ പോലീസ് ബിഷപ്പിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: