നെയ്വേലി: നിലവിലെ ജേതാക്കളായ കേരളത്തിന് സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ സമനില. തെലങ്കാനയാണ് കേരളത്തെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്.
ആറു തവണ ചാമ്പ്യന്മാരായ കേരളം തെലങ്കാനക്കെതിരെ ആക്രമണ ഫുട്ബോളാണ് കെട്ടഴിച്ചത്. തുടക്കം മുതലേ അവര്‍ ആക്രമിച്ചു കളിച്ചു. പക്ഷെ കിട്ടിയ അവസരങ്ങളൊന്നും മുതലാക്കാനായില്ല. ഈ സമനിലയോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് ലഭിച്ചു.
ചാമ്പ്യന്മാര്ക്കെതിരെ സമനില നേടിയതില്‍ സന്തോഷമുണ്ട്. കേരളത്തിനാണ് ഗോള്‍ നേടാന്‍ ഏറെ അവസരങ്ങള്‍ ലഭിച്ചത്. പക്ഷെ ്എന്റെ കുട്ടികള്‍ പരീക്ഷണങ്ങളെ അതിജീവിച്ചെന്ന് തെലങ്കാന കോച്ച് ഷബീര്‍ പറഞ്ഞു.
അവസരങ്ങള്‍ സൃഷ്ടിച്ചെന്നത് ശരി തന്നെ.പക്ഷെ അവസരങ്ങള്‍ ഗോളാക്കുന്നതില്‍ പിഴച്ചെന്ന് കേരള കോച്ച് വി.പി. ഷാജി പ്രതികരിച്ചു.
മുന്‍ ചാമ്പ്യന്മാരായ സര്‍വീസസ് വിജയത്തോടെ അരങ്ങേറി. ആദ്യ മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ മൂന്ന്് ഗോളുകള്‍ക്ക് പുതുച്ചേരിയെ തോല്‍പ്പിച്ചു.
ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയതോടെ ഇനിയുള്ള രണ്ട് മത്സരങ്ങളും കേരളത്തിന് നിര്‍ണായകമായി. രണ്ടാം മത്സരത്തില്‍ കേരളം നാളെ പുതുച്ചേരിയെ നേരിടും. അവസാന മത്സരത്തില്‍ സര്‍വീസസാണ് കേരളത്തിന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: