നാഗ്പ്പൂര്‍: ഇടം കൈയന്‍ സ്പിന്നര്‍ ആദിത്യ സര്‍വാതെയുടെയും കര്നേവാറിന്റെയും മികവില്‍ സൗരാഷ്ട്രക്കെതിരായ രഞ്ജി ട്രോഫി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭയ്ക്ക് മുന്‍തൂക്കം.
ഏഴിന് 200 റണ്‍സെന്ന സ്കോറിന് ഇന്നിങ്ങ്സ് പുനരാരംഭിച്ച വിദര്‍ഭ കര്‍നേവാറിന്റെ അര്‍ദ്ധ സെഞ്ചുറിയില്‍ 312 റണ്‍സ് നേടി. തുടര്‍ന്ന് ആദിത്യ സര്‍വാതെ തിളങ്ങിയതോടെ സൗരാഷ്ട്ര അഞ്ചിന് 158 റണ്‍സെന്ന നിലയിലാണ്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ എസ്.എസ്.പട്ടേല്‍ 87 റണ്‍സുമായി ക്രീസിലുണ്ട്. പതിനാറ് റണ്‍സെടുത്ത മങ്കാദാണ് പട്ടേലിന് കൂട്ട്.
സ്റ്റാര്‍ ബാ്റ്റ്സ്മാന്‍ ചേതേശ്വര്‍ പൂജാര(1) യുടെതുള്പ്പെടെ മൂന്ന്് വിക്കറ്റുകള്‍ സര്‍വാതെ വീഴ്ത്തി. വഖാരെ 42 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.ആദ്യ ഇന്നിങ്ങ്സിലെ അഞ്ചു വിക്കറ്റുകള്‍ ശേഷിക്കെ സൗരാഷ്ട്രയ്ക്ക് വിദര്‍ഭയുടെ സ്കോറിനൊപ്പം എത്താന്‍ ഇനി 154 റണ്‍സ് കൂടി വേണം.
നേരത്തെ തലേദിവസത്തെ സ്കോറിന് ഇന്നിങ്ങ്സ് തുടങ്ങിയ വിദര്‍ഭയെ കര്‍നേവാറിന്റെ ബാറ്റിങ്ങാണ് കരകയറ്റിയത്. 160 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സറും അടിച്ച കര്നേവാര് 73 റണ്‍സുമായി കീഴടങ്ങാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: