കൊല്ലം: യഥാര്‍ഥ നോട്ടുകളെ വെല്ലുന്ന അലങ്കാരനോട്ടുകള് വിപണിയില്‍ സുലഭം. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാവത്തവിധം യഥാര്‍ത്ഥ നോട്ടുകളുമായി സാമ്യം ഉള്ളവയാണിത്. 2000, 500, 200, 100, 50, 20, 10 എന്നിവയുടേതാണ് അലങ്കാരനോട്ടുകള്.
നിറത്തിലും മറ്റും പൂര്‍ണമായ സാമ്യം പുലര്‍ത്തുന്ന ഇവ സ്കൂളുകള്‍ക്ക് സമീപമുള്ള ഫാന്‍സി കടകളിലാണ് കൂടുതലായുമുള്ളത്. പത്ത് നോട്ടുകള്‍ക്ക് ഇരുപത് രൂപയാണ് വില. ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്‍ഡ്യാ എന്നാണ് ഭാരതീയ റിസര്‍വ് ബാങ്ക് എന്നതിനു പകരം ഫാന്‍സി നോട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നോട്ടുകളില്‍ സീരിയല്‍ നമ്പറിനു പകരം ഐബിബി എന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കു ശേഷം ആറ് പൂജ്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
യഥാര്‍ഥ നോട്ടുകളെക്കാള്‍ വലിപ്പം കുറച്ചാണ് ഫാന്‍സി നോട്ടുകള്‍. മറ്റെല്ലാം യഥാര്ത്ഥനോട്ടുകളിലേതു പോലെ. എന്നാല്‍, ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പ് ഇല്ല. കൈയിലെടുത്താലും വലിയ വ്യത്യാസം പെട്ടെന്ന് മനസിലാകില്ല. പ്രായമായവരും തിരക്കുള്ള അവസരങ്ങളില്‍ മറ്റുള്ളവരും കബളിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതായി ഈ നോട്ടുകള്‍ പരിശോധിച്ചവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: