ന്യൂദല്‍ഹി: ബംഗാള്‍ സംഭവം സായുധ കലാപമെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. ശാരദ ചിട്ടി തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കാനാണ് സിബിഐ കൊല്‍ക്കത്തയില്‍ എത്തിയത്. തട്ടിപ്പിനെ കുറിച്ച് നിരവധി വിവരങ്ങള്‍ പോലീസില്‍ നിന്നും കിട്ടണമായിരുന്നു. അതിനായി പലതവണ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് നോട്ടീസ് നല്കി. എന്നാല്‍ അദ്ദേഹം ഹാജരായില്ലെന്നും സിബിഐ സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നാണ് സിബിഐയുടെ ആവശ്യം. ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പല രേഖകളും കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സിബിഐയുടെ ആരോപണം. തെളിവ് സശിപ്പിച്ചിട്ടുണ്ടെങ്കില് അതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഇന്നലെ സിബിഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ശാരദ ചിറ്റ് ഫണ്ട് കുംഭകോണക്കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് മേധാവി രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെയാണ് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പിന്തുണയോടെയായിരുന്നു അറസ്റ്റ്. സിബിഐ ഓഫീസിലെത്തിയ പോലീസ് സംഘം നിര്‍ണ്ണായകമായ പല തെളിവുകളും നശിപ്പിച്ചതായി സിബിഐ ഇടക്കാല ഡയറക്ടര്‍ നാഗേശ്വര റാവു പറഞ്ഞിരുന്നു.
വന്‍തുക മടക്കിക്കിട്ടുമെന്ന് വിശ്വസിപ്പിച്ച് പാവങ്ങള്‍ ഉള്‍പ്പെടെ സാധാരണക്കാരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് അവരെ കബളിപ്പിച്ചതാണ് ശാരദാ ചിട്ടി തട്ടിപ്പ്. 200 മുതല്‍ 300 കോടിയുടെ തട്ടിപ്പാണ് 2014 വരെ അരങ്ങേറിയത്.ഇരുനൂറോളം കമ്പനികളുടെ കണ്‍സോര്‍ഷ്യമെന്ന നിലയിലാണ് ബംഗാളില്‍ ശാരദാ ഗ്രൂപ്പ് എന്ന ചിട്ടി കമ്പനി രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: