തിരുവനന്തപുരം: ആലപ്പാട് സമരത്തെ അധിക്ഷേപിച്ച് വീണ്ടും വ്യവസായ മന്ത്രി ഇ.പി.ജയരാജൻ. ആലപ്പാട് നടക്കുന്ന സമരം സംസ്ഥാന താത്പര്യത്തിന് എതിരെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് സമരക്കാരെ അധിക്ഷേപിച്ചത്.
നാട്ടുകാരുടെ സഹായത്തോടെയാണ് കരിമണൽ സ്വകാര്യ വ്യക്തികൾ കടത്തുന്നത്. ഐആർഇ കരിമണൽ ഖനനം നടത്താതിരിക്കാൻ പല ശക്തികളും ശ്രമിക്കുന്നുണ്ട്. ക്ഷേത്രങ്ങൾ നിർമ്മിക്കുന്നുണ്ട്. കോടീശ്വരൻ ക്ഷേത്ര ഭാരവാഹികൾക്ക് ഖനന സ്ഥലം മണ്ണിട്ട് നിറച്ച ഭാഗം വേണം എന്ന് ആവശ്യപ്പെട് സമീപിച്ചിട്ടുണ്ട്. 3600 കുടുംബങ്ങളുടെ സ്ഥലം അവരുടെ അനുമതിയില്ലാതെ ഖനനം ചെയ്യാനാകില്ല. ഒരു കുടുംബം പോലും പരാതിയുമായി രംഗത്ത് ഇല്ല അതുകൊണ്ട് തന്നെ സമരത്തിന് പിന്നിൽ നടക്കുന്നത് എന്താണെന്ന് പഠിക്കണം.
സമരം ആർക്ക് വേണ്ടിയാണ് നടത്തുന്നതെന്ന് ചിന്തിക്കണമെന്നും ഖനനം നിർത്താനാകില്ലെന്നും മന്ത്രി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പെട്രോള്‍ എന്നംപോലെയാണ് കേരളത്തിന് ധാതുക്കള്‍. ഖനനം പ്രദേശത്ത മത്സ്യസമ്പത്തിന് ദോഷങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പാട്ടെ ജനങ്ങള്‍ ഖനനത്തിന് അംഗീകാരം നല്‍കിയതാണ്. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന ഈ വ്യവസായത്തെ എന്തിനാണ് ഇല്ലാതാക്കുന്നതെന്നും ജയരാജന് ചോദിച്ചു.
സമരത്തിന് പിന്നിൽ മലപ്പുറം കാരാണെന്ന് മന്ത്രി പറഞ്ഞത് ഏറെ വിവാദം ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: