കല്‍പ്പറ്റ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒ.എം ജോര്‍ജ് കീഴടങ്ങി. ഇന്ന് രാവിലെ മാനന്തവാടി സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡ് ഡിവൈഎസ്പിക്കു മുന്‍പാകെയാണ് ജോര്‍ജ് കീഴടങ്ങിയത്. വയനാട് മുന്‍ ഡിസിസി അംഗവും സുല്‍ത്താന്‍ ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു ഇയാള്‍.
അതിനിടെ ഒ.എം. ജോര്‍ജ് കേസില്‍ നിന്ന് ഒഴിവാക്കുന്നതിനായി ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് കേസില്‍ നിന്ന് ഒഴിവാക്കുന്നതിന് മൂന്നേരക്കര് സ്ഥലം വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതോടൊപ്പം പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാമെന്നും മധ്യസ്ഥന്‍ മുഖേന ഇയാള്‍ അറിയിച്ചു. ബന്ധുക്കള്‍ വഴി പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ച് കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം നടത്തി വരുന്നത്.
ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും പല കോണ്‍ഗ്രസ് നേതാക്കളഉം ഇപ്പോഴും ഇയാളെ രക്ഷിക്കുന്നതിനുവേണ്ടി ശ്രമം നടത്തുന്നുണ്ട്. വീട്ടില്‍ ജോലിക്ക് വന്നിരുന്ന പെണ്‍കുട്ടിയെ ഒന്നര വര്‍ഷത്തോളമായി പീഡിപ്പിച്ചെന്നതാണ് ഇാള്ക്കെതിരായ ആരോപണം. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്താവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: