തിരുവനന്തപുരം: ശബരിമലയുടെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെയും നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ധന വിനിയോഗ ബില്ലിനുള്ളചര്ച്ചയില് പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
739 കോടി വകയിരുത്തി എന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. ഇത് കള്ളമാണ്. ശബരിമലയ്ക്ക് ബജറ്റില്‍ 200 കോടി മാത്രമാണ് മാറ്റിവച്ചിരിക്കുന്നത്. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളുടെ വികസനത്തിന് 2016-17ല്‍ 89 കോടി, 2017-18 ല്‍ 140 കോടി, 2018-19 ല്‍ 200 കോടി, 2019-20 ല്‍ 200 കോടി എന്നിങ്ങനെയാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നത്. അതായത് 200 കോടി മാത്രമാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ നീക്കിവച്ചിരിക്കുന്നത.് ശബരിമലയില്‍ തിരുപ്പതി മോഡല്‍ വികസനം നടത്താന്‍ കിഫ്ബി വഴി 147 കോടിമാറ്റി വയ്ക്കുമെന്ന് പറയുമ്പോഴും എന്താണ് പദ്ധതി, ഏത് രീതിയിലാണ് നടപ്പിലാക്കുന്നത് എന്നുപോലും ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല. എന്നിട്ടും കോടികള്‍ നല്‍കിയെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്, അദ്ദേഹം പറഞ്ഞു.
51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് സുപ്രീം കോടതിയില്‍ അറിയിച്ചശേഷം രണ്ട് പേര് മാത്രമാണ് കയറിയത് എന്നാണ് കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി പറഞ്ഞത്. സുപ്രീംകോടതി വിധി വന്നപ്പോള്‍ പുനപ്പരിശോധനാഹര്‍ജി എന്താകും എന്നുപോലും നോക്കാതെ യുവതികളെ ശബരിമലയില്‍ കയറ്റാന്‍ നോക്കി.
രണ്ട് യുവതികള്‍ക്ക് പോലീസ് യൂണിഫോം നല്കി അറുപതോളം പോലീസുകാരുടെ സംരക്ഷണയില്‍ മല കയറ്റാന്‍ നോക്കിയാണ് അനാവശ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയത്. അല്ലാതെ ശബരിമലയില്‍ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. ചിലര്‍ ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രം ആക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് വിമാനത്താവളം നിര്‍മ്മിക്കുന്ന കാര്യം ഉയര്‍ന്നു വരുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.
ആലപ്പാടിനെ രക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍കൈ എടുക്കണം
തിരുവനന്തപുരം: കരിമണല്‍ ഖനനം മൂലം അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ആലപ്പാടിനെ രക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍കൈ എടുക്കണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പാട്ടെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നത് ഗൗരവമുള്ള വിഷയമാണ്. ഭരണപക്ഷം പറയുന്നത് പ്രതിപക്ഷവും ്രപതിപക്ഷം പറയുന്നത് ഭരണപക്ഷവും എതിര്‍ത്തത് കൊണ്ട് ആലപ്പാട് വിഷയത്തില്‍ പരിഹാരം ഉണ്ടാകില്ല. സ്പീക്കറുടെ നേതൃത്വത്തില്‍ ഒരു സമിതി ആലപ്പാട് സന്ദര്‍ശിച്ച് ജനങ്ങളുടെ പ്രശ്നം പഠിച്ച് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: