തിരുവനന്തപുരം: സുപ്രീംകോടതി വിധി പ്രകാരം ശബരിമലയില്‍ യുവതികള്‍ പ്രവേശനം നടത്തിയതില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ ഒരു കണക്കും പറഞ്ഞിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി. ശബരിമലയില്‍ യുവതി പ്രവേശനം ഉണ്ടായ ആചാര ലംഘനം നടന്നതിന് പിന്നാലെ ശുദ്ധിക്രിയ നടത്താനുള്ള തീരമാനം തന്ത്രി തങ്ങളെ അറിയിച്ചിരുന്നതായും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വെളിപ്പെടുത്തി.
ഫോണ്‍ വഴിയാണ് ശുദ്ധിക്രിയ നടത്തുവാന്‍ പോകുന്ന കാര്യം അറിയിച്ചത്. എന്നാല്‍ ഇതിന് ദേവസ്വം ബോര്‍ഡ് അനുമതി വാങ്ങിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയുടെ വിശദീകരണ കത്ത് ലഭിച്ച് ശേഷം തുടര്‍ നടപടികള്‍ പരിശോധിക്കുമെന്നും പത്മകുമാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞിരുന്നു.
ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയതിന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം സ്ഥിരീകരണമില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. യുവതികള്‍ക്ക് പ്രത്യേകം സുരക്ഷ ഒരുക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടില്ലെന്നും മന്ത്രി രേഖാമൂലം മറുപടി നല്കി. ഇതോടെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച യുവതികളുടെ പട്ടിക അടക്കമുള്ള അവകാശവാദങ്ങളെല്ലാം വ്യാജമെന്ന് സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: