കൊച്ചി: കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് തോമസ് ചാണ്ടി എംഎല്‍എയ്ക്ക് 25,000 രൂപ ഹൈക്കോടതി പിഴയിട്ടു. കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് വയല്‍ നികത്തി റോഡ് നിര്‍മ്മിച്ചെന്ന പരാതിയില്‍ തനിക്കും ബന്ധുക്കള്‍ക്കുമെതിരായ വിജിലന്‍സ് എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ഇതാണ് കോടതിയെ ചൊടിപ്പിച്ചത്.
വാദം പൂര്‍ത്തിയാക്കി അടുത്ത ദിവസം വിധി പറയാനിരിക്കെയാണ് ഹര്‍ജികള്‍ പിന്‍വലിച്ചത്. വിധി എതിരാകും എന്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ഹര്‍ജികള്‍ പിന്‍വലിച്ചതെന്നാണ് സൂചന. വയല്‍ നികത്തി വലിയകുളം മുതല്‍ സീറോ ജെട്ടി വരെ റോഡ് നിര്‍മ്മിച്ചെന്ന കേസില്‍ തോമസ് ചാണ്ടിയും ആലപ്പുഴ മുന്‍ കളക്ടറും ഉള്‍പ്പടെ 22 പേരാണ് പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: