തിരുവനന്തപുരം: അടുത്ത പത്തുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ നാളികേര കൃഷി 9.5 ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു.
നാളികേര കൃഷി വിസ്തൃതി ഓരോവര്‍ഷവും കുറഞ്ഞുവരുന്നുവെന്നത് വസ്തുതയാണ്. ഇത് പരിഹരിക്കുന്നതിനാണ് നാളികേര വികസന കൗണ്‍സില്‍ പത്തുവര്‍ഷത്തെ പദ്ധതി തയാറാക്കുന്നത്. എല്ലാ വാര്‍ഡുകളിലും 75 തെങ്ങിന് തൈകള്‍ നട്ടുപിടിപ്പിക്കും. ഉത്പാദന ക്ഷമതയില്ലാത്ത തെങ്ങുകള്‍ മുറിച്ചുമാറ്റും.
നാളികേര കൃഷിയുള്ള ആറു ജില്ലകളിലാണ് ഇപ്പോള്‍ കേരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ഇവ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും.
നാളികേര വികസന കൗണ്‍സിലിന്റെ പ്രവര്‍ത്തനം വാര്‍ഡ് തലങ്ങളിലേക്ക്വ്യാപിപ്പിക്കും.
പച്ചത്തേങ്ങയുടെ വില കിലോഗ്രാമിന് 25 രൂപയില്‍ താഴുന്ന ഘട്ടങ്ങളില്‍ താങ്ങുവില ഏര്‍പ്പടുത്തി കേരഫഡിന് കീഴിലുള്ള 900 സൊസൈറ്റികളും, കൃഷി ഓഫീസുകളും വഴി സംഭരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മണ്ഡരി രോഗത്തെ പ്രതിരോധിക്കുന്ന തെങ്ങുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ വിത്തുകള്‍ സംഭരിച്ച് വ്യാപിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: