തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേയും പ്രവേശനം, പരീക്ഷാ നടത്തിപ്പ്, റിസള്‍ട്ട് പ്രഖ്യാപനം എന്നിവയ്ക്ക് ഏകീകൃത കലണ്ടര്‍ നിലവില്‍ വരുമന്ന്് മന്ത്രി കെ.ടി.ജലീല്‍ നിയമസഭയെ അറിയിച്ചു.
നിലവില്‍ പല സമയങ്ങളിലായാണ് പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവുമെല്ലാം. ഇത് തുടര്പഠനത്തിനടക്കം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഏകീകൃത കലണ്ടര്‍ നടപ്പിലാക്കാന്‍ എല്ലാ സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് ഡിഗ്രി പരീക്ഷകളുടെ ഫലം ഏപ്രില്‍ 30നു മുമ്പും പിജി പരീക്ഷകളുടേത് മെയ് 30ന് മുമ്പും പ്രഖ്യാപിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് കര്‍ശന നിര്‍ദേശം നല്കി.
ഉപരിപഠനത്തിനും മറ്റും തുല്യതാ സര്ട്ടിഫിറ്റിക്കറ്റ് ആവശ്യപ്പെടാതെ എല്ലാ സര്‍വകലാശാലകളിലേയും കോഴ്സുകളെ പരസ്പരം അംഗീകരിക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് നിര്‍ദേശം നല്കി. കാലിക്കറ്റ് സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയുടെ പിജി പ്രവേശനത്തിന് അംഗീകരിക്കാത്ത സാഹചര്യമാണുള്ളത്.
സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര, സംസ്ഥാന സംയുക്ത പദ്ധതിയായ റൂസ പദ്ധതി പ്രകാരം കേരളത്തിലെ 6 യൂണിവേഴ്സിറ്റികള്‍ക്ക് 20 കോടി രൂപവീതം അനുവദിച്ചതുള്‍പ്പെടെ 102 എയ്ഡഡ് കോളേജുകള്‍ക്ക് 150 കോടിയുടെ ധനസഹായം അനുവദിച്ചു.
നിലവില്‍ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ കോളജ് അധ്യാപകര്‍ക്കായി ഓറിയിന്റേഷന് പ്രോഗ്രാം ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ആദ്യഘട്ടത്തില്‍ 1000 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: