നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ സൗരാഷ്ട്രയ്ക്കെതിരെ വിദര്‍ഭയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിനം അഞ്ചിന് 158 എന്ന നിലയില്‍ കളി പുനരാരംഭിച്ച സൗരാഷ്ട്ര വാലറ്റത്തിന്റെ പിന്‍ബലത്തില്‍ ആദ്യ ഇന്നിങ്സില്‍ 307 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓപ്പണര്‍ സനല്‍ പട്ടേല്‍ നേടിയ സെഞ്ചുറിയാണ് സൗരാഷ്ട്രയെ മുന്നോട്ടു നയിച്ചത്. 247 റണ്‍സിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ട സൗരാഷ്ട്രയെ നായകന് ഉനദ്ഘടും ചേദന്‍ സെക്കറിയയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. മത്സരത്തില്‍ ഉനദ്ഘട് 46 റണ്‍സും ചേതന്‍ സെക്കറിയ പുറത്താവാതെ ഇരുപത്തെട്ട് റണ്‍സും നേടി. ആദ്യ ഇന്നിങ്സില്‍ ലഭിച്ച അഞ്ച് റണ്‍സ് ലീഡുമായി് രണ്ടാം ഇന്നിങ്സിനിറങ്ങിയ വിദര്‍ഭയ്ക്ക് ഓപ്പണര്‍മാരെ തുടക്കത്തിലേ നഷ്ടപ്പെട്ടു. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സെന്ന നിലയിലാണ് വിദര്‍ഭ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: