തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച 2019-20ലെ സംസ്ഥാന ബജറ്റിനെതിരെ എല്‍ഡിഎഫില്‍ കടുത്ത അമര്‍ഷം. സിപിഎമ്മിലെയും സിപിഐയിലെയും പ്രവര്‍ത്തകര്‍ തങ്ങളുടെ അഭിപ്രായം പാര്‍ട്ടി വേദികളില്‍ തുറന്നടിച്ചു. മറ്റ് ഘടകകക്ഷി നേതാക്കള്‍ തങ്ങളുടെ നീരസം മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും അറിയിച്ചു.
തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ ജനങ്ങളുടെ വിദ്വേഷം വരുത്തിവയ്ക്കുന്ന ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിച്ചതെന്നാണ് വിമര്‍ശനം. ബജറ്റിന്റെ വിശദീകരണവുമായി പാര്‍ട്ടി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കിലും നികുതി ഘടനയില്‍ മാറ്റം വരുത്തണമെന്ന ആവശ്യവും ഉയരുന്നു.
സംസ്ഥാന ബജറ്റിന്റെ പിറ്റേന്ന് അവതരിപ്പിച്ച കേന്ദ്രബജറ്റ് എല്ലാ മേഖലകളില്‍ നിന്നും കൈയടി നേടിയപ്പോള്‍ സംസ്ഥാന ബജറ്റ് ജനങ്ങളില്‍ വെറുപ്പുണ്ടാക്കിയെന്നാണ് സിപിഎമ്മിലെ വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയനും ഐസക്കിന്റെ ബജറ്റില്‍ കടുത്ത നീരസത്തിലാണ്. സന്ദര്‍ഭം നോക്കിയല്ലാ ബജറ്റ് തയാറാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വിലയിരുത്തല്‍.
നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വിലവര്‍ധിക്കുന്നതാണ് സംസ്ഥാന ബജറ്റ്. പ്രളയ ദുരിതാശ്വാസത്തിനായി ഏര്‍പ്പെടുത്തുന്ന അധിക സെസ് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കും. വില വര്‍ധിക്കില്ലെന്ന തോമസ് ഐസക്കിന്റെ പ്രഖ്യാപനത്തിനു പിന്നാലെ കെട്ടിടനിര്‍മാണ സാധനങ്ങളുടെ വില കുത്തനെ കൂടി. വിപണിയില്‍ സിമന്റ് കിട്ടാനില്ലാത്ത അവസ്ഥ. ദരിദ്രവിഭാഗത്തിന്റെ ഭവന നിര്‍മാണ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് വീടു നിര്‍മാണത്തിന് ചെലവേറുന്നു. സര്‍ക്കാരിനെതിരെ ഇത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കുന്നു.
പ്രവര്‍ത്തകര്‍ക്ക് വീടുകളില്‍ വോട്ട് അഭ്യര്‍ഥിച്ച് പോകാന്‍ സാധിക്കില്ലെന്നാണ് ജില്ലാ സെക്രട്ടറിമാര്‍ കോടിയേരിയോട് പരാതിപ്പെട്ടത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ബജറ്റ് സംബന്ധിച്ച് നീരസത്തിലാണ്. തെരഞ്ഞെടുപ്പ് കാലത്ത് മുന്‍വിധിയില്ലാതെ ഇത്തരം ബജറ്റ് അവതരിപ്പിക്കാന്‍ പാടില്ലായിരുന്നു. പ്രളയ പുനര്‍നിര്‍മാണത്തിന് ചില കണക്കുകള്‍ നിരത്തുന്നതല്ലാതെ യാതൊരു ദിശാബോധവും ഇല്ല. കൈയില്‍ പണം ഇല്ലാതെ എല്ലാം കിഫ്ബി തരും എന്ന വാഗ്ദാനം കഴിഞ്ഞ രണ്ടു വര്‍ഷമായി പറയുന്നതല്ലാതെ കാര്യമായി ഒന്നും നടക്കുന്നില്ലെന്നും സിപിഐ വിലയിരുത്തുന്നു.
പ്രളയ സെസ്
തെര. കഴിഞ്ഞ്
ഘടക കക്ഷികളെല്ലാം പ്രതിഷേധം ഉന്നയിച്ചതോടെ വീണ്ടുവിചാരത്തിലാണ് തോമസ് ഐസക്ക്. പ്രളയസെസ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടോ അല്ലെങ്കില്‍ സെസിനു പകരം മറ്റെന്തെങ്കിലും പോംവഴി കണ്ടെത്താനോ ഉള്ള നീക്കത്തിലാണ്. ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ നികുതി കാര്യത്തില്‍ മാറ്റം വരുത്തുമെന്നാണ് നേതാക്കള്‍ അണികള്‍ക്ക് നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: