ന്യൂദല്‍ഹി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്.എഫ്. നരിമാന്, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
സ്ത്രീ പ്രവേശനത്തിന് അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ രണ്ടുപേര്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ സംസ്ഥാനമൊട്ടാകെ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുകയാണ്.
കൂടാതെ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഹര്‍ജിക്കൊപ്പം തന്നെ റിട്ടുകളും ഇതോടൊപ്പം സുപ്രീംകോടതി പരിഗണിക്കും. എന്നാല്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍ ഇതോടൊപ്പം പരിഗണിക്കില്ല.
യുവതീ പ്രവേശനത്തിന് അനുമതി നല്‍കിക്കൊണ്ട് സെപ്തംബര്‍ 28നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെതിരെ അയ്യപ്പ ഭക്തരും, വിവിധ സംഘടനകളുമായി 56 പുനപരിശോധനാഹര്‍ജികളാണ് നല്‍കിയിട്ടുള്ളത്.
ഇതുകൂടാതെ വിധിയിലെ മൗലികാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് 4 റിട്ട് ഹര്‍ജികളും, ശബരിമല വിഷയത്തില്‍ കേരള ഹൈക്കോടതി പരിഗണിച്ചുവരുന്ന ഹര്‍ജികളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള രണ്ട് ഹര്‍ജികള്‍, ശബരിമല നിരീക്ഷണ സമിതിയുടെ ഹര്‍ജി, ദേവസ്വം ബോര്‍ഡിന്റെ സാവകാശ ഹര്‍ജി എന്നിവയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: