ന്യൂദല്‍ഹി : ശബരിമല യുവതീപ്രവേശന വിധി ഒത്തുനോക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ സുപ്രീംകോടതി ഡിവിഷന് ബെഞ്ച്. യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന എന്‍എസിന്റെ ഹര്‍ജിയാണ് ആദ്യം പരിഗണിച്ചത്.
തുറന്ന കോടതിയിലാണ് വാദം കേള്‍ക്കുന്നത്.കണ്ഠരര് രാജീവരുടെ ഹര്‍ജിയാണ് ആദ്യം കോടതി പരിഗണിക്കാന്‍ തീരുമാനിച്ചതെങ്കിലും ആദ്യം ആര് വാദിക്കും എന്ന് ചീഫ് ജസ്റ്റിസ് തുടക്കത്തില്‍ തന്നെ ചോദിച്ചു. തന്ത്രിക്ക് വേണ്ടി ഹാജരാകാന്‍ മുതിര്‍ന്ന അഭിഭാഷകന് വി. ഗിരി കോടതിയില്‍ എത്തിയിരുന്നെങ്കിലും
എന്‍എസ്എസ് നല്കിയ ഹര്‍ജിയില്‍ ഹാജരായ കെ. മോഹന്‍ പരാശരന് ആണ് ആദ്യം വാദിച്ചത്. മുതിര്‍ന്ന അഭിഭാഷകന് എന്ന നിലയില്‍ പരാശരന് വാദം തുടങ്ങട്ടെ എന്ന് ഹര്‍ജിക്കാര്‍ കൂട്ടായി തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ശബരിമല വിഷയത്തില്‍ വിധി പുനഃപരിശോധിക്കേണ്ട ആവശ്യം എന്താണെന്ന് ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തില്‍ പുനപരിശോധനാ ഹര്‍ജികള്‍ക്കും റിട്ട് ഹര്‍ജികള്‍ക്കും ഏതാണ്ട് ഒരേ സ്വഭാവമാണെന്നും പരാശരന് അറിയിച്ചു.
ഭരണഘടനയുടെ 25ാം അനുച്ഛേദത്തെ ലംഘിക്കുന്ന വിധി പ്രസ്താവമാണ് ഭരണഘടനാബഞ്ച് നടത്തിയതെന്ന് പരാശരന് മറുപടി നല്കി. വിശ്വാസികളുടെ അവകാശം ലംഘിക്കപ്പെടുകയാണ്. അതുപോലെ തന്നെ ഭരണഘടനയുടെ 15ാം അനുച്ഛേദത്തിലെ തുല്യാവകാശം ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഉള്‍പ്പെടില്ലെന്നും എന്‍എസ്എസ് അറിയിച്ചു. ആരാധനാലയങ്ങളെ പൊതുസ്ഥലമായി പരിഗണിക്കാന്‍ കഴിയില്ല. വിശ്വാസികള്‍ക്ക് മതസ്ഥാപനത്തില്‍ അവകാശമുണ്ടെന്നും തുല്യതയും മതവിശ്വാസവും തമ്മില്‍ ബന്ധിപ്പിക്കരുതെന്നും കെ പരാശരന് ആവശ്യപ്പെട്ടു.
ഈ ഘട്ടത്തില്‍ ജസ്റ്റിസ് നരിമാന് ഇടപെട്ട് തന്റ വിധിന്യായം അമ്പലത്തെ പൊതുസ്ഥലമായി പരിഗണിച്ചുകൊണ്ടായിരുന്നു എന്ന് കോടതിയില്‍ പറഞ്ഞു. ആരാധനാലയങ്ങള്‍ പൊതുസ്ഥലമാണോ എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ വാദം നടക്കുന്നത്.
അതേസമയം ശബരിമല വിധിയുടെ പ്രത്യാഘാതം മറ്റു മതങ്ങളിലേക്കും വ്യാപിക്കുമെന്ന് എന്‍എസ്എസ് ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്.എഫ്. നരിമാന്, എ.എം ഖആന്വില്ക്കര്, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: