ന്യൂദല്‍ഹി: ശബരിമല സയന്‍സ് മ്യൂസിയമല്ലെന്നും ക്ഷേത്രമാണെന്നും അഡ്വ. മനു അഭിഷക് സിങ് വി. ശബരിമല പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കവെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന് വേണ്ടി ഹാജരായ സിങ് വി സുപ്രീം കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പൗരാവകാശ നിയമം ഭരണഘടനയുടെ 25,26 അനുച്ഛേദങ്ങള്‍ക്കു അനുസൃതം ആകണമെന്നും മധുര മീനാക്ഷി ക്ഷേത്രക്കേസ് വിധി പ്രസ്താവം ശ്രദ്ധിക്കണമെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ല. പ്രത്യേക വായനക്കാര്‍ക്ക് മാത്രമാണ് പ്രവേശന വിലക്ക്. ജാതിയുടെ അടിസ്ഥാനത്തിലുമല്ല ഇവിടെ വിലക്ക്. പകരം പ്രതിഷ്ഠയുടെ സ്വാഭാവത്തിന് അനുസൃതമായാണെന്നും സിങ് വി അറിയിച്ചു.
ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികളും റിട്ടുകളും ഉള്‍പ്പെടെ 65 ഹര്‍ജികളാണ് സുപ്രിം കോടതി പരിഗണിക്കുന്നത്. മതാചാരത്തെ കോടതി ഇടപെടല്‍ ബാധിക്കും എന്നും അനിവാര്യമായ മത ആചാരമാണ് യുവതി പ്രവേശന വിലക്ക് എന്നും വെങ്കടരാമന് വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: