ന്യൂദല്‍ഹി: ദേവസ്വം ബോര്‍ഡിനു വേണ്ടി രാകേഷ് ദ്വിവേദിയുടെ വാദം തുടങ്ങി. ഉച്ചഭക്ഷണത്തിനു പിരിഞ്ഞ ശേഷമാണ് കോടതി വീണ്ടും ചേര്‍ന്നത്. തുല്യാവകാശം എന്നത് എല്ലാവര്ക്കും ബാധകമാണെന്നും,ശബരിമല വിധി കൊണ്ടുവന്ന മാറ്റങ്ങള്‍ അംഗീകരിക്കണമെന്നുമാണ് രാകേഷ് ദ്വിവേദിയുടെ വാദം.
ദേവസ്വം ബോര്‍ഡ് മുന്‍പ് യുവതീ പ്രവേശനത്തെ എതിര്‍ത്തിരുന്നതല്ലേ ‘ യെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചു.എന്നാല്‍ തങ്ങളുടെ ഇപ്പോഴത്തെ നിലപാട് വിധിയെ അനുകൂലിക്കുന്നതാണെന്ന് ബോര്‍ഡ് മറുപടി നല്കി. ശുദ്ധികലശം നടത്തിയത് തൊട്ടുകൂടായ്മക്ക് തെളിവാണെന്നും,നാലു റിട്ട് പെറ്റീഷനുകളും,പുനപരിശോധനാ ഹര്‍ജികളും തള്ളണമെന്നും ദേവസ്വം ബോര്‍ഡ് അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
ക്ഷേത്രാചാരങ്ങളുടെയും വിശ്വാസത്തിന്റെയും ലംഘനമാണ് സുപ്രീംകോടതി വിധിയെന്നാണ് നേരത്തെ ദേവസ്വം ബോര്‍ഡ് നിലപാട് എടുത്തിരുന്നത്. ശബരിമലയിലേത് സവിശേഷ സാഹചര്യമാണ്. 41 ദിവസത്തെ വ്രതശുദ്ധി പാലിക്കാന്‍ യുവതികള്‍ക്ക് ആകില്ല തുടങ്ങിയ നിലപാടായിരുന്നു നേരത്തെ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: