ചെന്നൈ : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്ഹാസന്. പുതുച്ചേരി ഉള്‍പ്പടെ നാല്പ്പന് മണ്ഡലങ്ങളിലാണ് മക്കള്‍ നീതി മയ്യം കന്നി അങ്കത്തിനിറങ്ങുന്നത്.
കഴിഞ്ഞ ഫെബ്രുവരി 21നാണ് കമല്ഹാസന് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തില്‍ മക്കള്‍ നീതി മയ്യം മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. ഡിഎംകെയുമായുള്ള കോണ്‍ഗ്രസ്സിന്റെ കൂട്ടുകെട്ടാണ് കമല്‍ഹാസനുമായുള്ള സഖ്യത്തിന് തിരിച്ചടിയായത്. കോണ്‍ഗ്രസ്സും സ്ഖ്യകക്ഷികളുമായുള്ള കൂട്ടുകെട്ട് അഴിതി വിരുദ്ധ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്ന കണക്ക് കൂട്ടലിലാണ് പാര്‍ട്ടി.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ ജനകീയ പ്രശ്നങ്ങളും മറ്റും ഉയര്‍ത്തിക്കാട്ടി ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കനുകൂലമായ വികാരം വളര്‍ത്തിയെടുക്കാനാണ് പ്രവര്‍ത്തകര്‍ നിലവില്‍ ശ്രമിക്കുന്നത്. മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാന ഘട്ടത്തിലാണ്.
തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നാണ് കമല്‍ഹാസന്റെ പ്രഖ്യാപനം. അതുകൊണ്ടുതന്നെ 63 കഴിഞ്ഞ തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: