പന്തളം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഭക്തര്‍ക്കൊപ്പമല്ലെന്ന് തെളിഞ്ഞെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ. റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നവേളയില്‍ സര്‍ക്കാരും ബോര്‍ഡും കൈക്കൊണ്ട നിലപാടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇരുകൂട്ടരും കോടതിയില്‍ യുവതി പ്രവേശനത്തിന് അനുകൂലമായ നിലപാടാണ് എടുത്തത്. ശബരിമലയിലെ ആചാരാ നുഷ്ഠാനങ്ങള്‍ സംരക്ഷിക്കണം. റിവ്യൂ ഹര്‍ജികളിലെ വിധി പ്രതികൂലമായാല്‍ ക്യൂറേറ്റീവ് പെറ്റീഷന് അടക്കമുള്ളവ പരിശോധിക്കും. ബോര്‍ഡില്‍ നിന്ന് ഒരു സഹായവും ലഭിക്കില്ലെന്ന് ഇപ്പോള്‍ വ്യക്തമായി. വിധി വന്നശേഷം അടുത്ത കാര്യങ്ങള്‍ ആലോചിക്കും.
ഇനി ഫെബ്രുവരി 13നാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 12നാണ് കുംഭമാസപൂജകള്‍ക്കായി നട തുറക്കുന്നത്. അതിനാല്‍ വീണ്ടും സംഘര്‍ഷമുണ്ടാകുമോയെന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: