തിരുവനന്തപുരം: അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ നിയമസഭയായി കേരള നിയമസഭ മാറുമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്. ഇതിനുള്ള വിശദ പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണമായി ഡിജിറ്റല്‍ ആകുന്നതോടെ പ്രതിവര്‍ഷം 30 കോടിയുടെ അച്ചടി ചിലവ് ഒഴിവാക്കാനാകും.
ഇതുസംബന്ധിച്ച് കേന്ദ്രത്തിന് ആദ്യം സമര്‍പ്പിച്ച ഡിപിആറിനോട് അനുകൂല നിലപാടായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിക്കിയ ഡിപിആര്‍ സമര്‍പ്പിച്ചത്. ഡിജിറ്റല്‍ സംവിധാനത്തില്‍ എംഎല്‍എമാര്‍ക്ക് പരിശീലനം നല്‍കുന്നതടക്കം പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സഭാ അംഗങ്ങള്‍ ഇതിനോട് സഹകരിക്കണം. നിലവില്‍ ഓണ്‍ലൈനായി ചോദ്യങ്ങള്‍ സമര്‍പ്പിക്കാന്‍ സംവിധാനം ഉണ്ടെങ്കിലും ചുരുക്കം പേരാണ് ഇത് ഉപയോഗിക്കുന്നത്. ഈ നിലമാറണമെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: