തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന മിന്നല്‍ പണിമുടക്കില്‍ കോര്‍പ്പറേഷനുണ്ടായ 1.50 കോടിയുടെ നഷ്ടം പണിമുടക്കില്‍ പങ്കെടുത്ത 277 ജീവനക്കാരില്‍ നിന്ന് ഈടാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് നിയമസഭയില്‍ അറിയിച്ചു. ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീ മിഷന് കരാര്‍ വ്യവസ്ഥയില്‍ അനുവാദം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: