വില്ലിങ്ങ്്ടണ്: ശരാശരി നിലവാരത്തിലേക്ക് പോലും ഉയരാന്‍ കഴിയാതെ പോയ ഇന്ത്യ രാജ്യാന്തര ട്വന്റി 20 യിലെ തങ്ങളുടെ ഏറ്റവും മോശം തോല്‍വിയിലേക്ക് തലകുത്തിവീണു. എല്ലാ മേഖലകളിലും ഇന്ത്യയെ ബഹുദൂരം പിന്നിലാക്കിയ ന്യൂസിലന്‍ഡ് ആദ്യ മത്സരത്തില്‍ 80 റണ്‍സിന് ഇന്ത്യയെ മുക്കി. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. ഇതോടെ കിവിസ് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലായി. 43 പന്തില്‍ 84 റണ്‍സ് അടിച്ചെടുത്ത ടിം സീഫര്‍ട്ടാണ് ആതിഥേയരുടെ വിജയശില്‍പ്പി.
210 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യ, പേരുകേട്ട ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനത്തില്‍ 19.2 ഓവറില്‍ 136 റണ്‍സിലേക്ക് ചുരുണ്ടുകൂടി. 31 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സറും അടക്കം 39 റണ്‍സ് നേടിയ മുന്‍ നായകന് ധോണിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍. നായകന് രോഹിത് ശര്‍മയുള്‍പ്പെടെയുള്ള പ്രമുഖര്‍ അനായാസം ബാറ്റ് താഴ്ത്തി കളിക്കളം വിട്ടു.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സീഫര്‍ട്ടിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ 20 ഓവറില്‍ ആറു വിക്കറ്റിന് 219 റണ്‍സ് നേടി. ഭുവനേശ്വര്‍ കുമാര്‍ നയിച്ച ഇന്ത്യന്‍ ബൗളിങ്ങ് നിരയെ തലങ്ങും വിലങ്ങും അടിച്ചുതകര്‍ത്ത സീഫര്‍ട്ടിന്റെ ബാറ്റില്‍ നിന്ന്് ഏഴു ഫോറും ആറു സിക്സറും പിറന്നു. ആദ്യ വിക്കറ്റില്‍ മണ്‍റോയ്ക്കൊപ്പം 86 റണ്‍സ് നേടി കിവിസിന് മികച്ച തുടക്കം സമ്മാനിച്ചു. ഈ മികവിന് കളിയിലെ കേമനുള്ള പുരസ്കാരം സീഫര്‍ട്ടിന് സ്വന്തമായി.
മണ്‍റോ ഇരുപത് പന്തില്‍ രണ്ട് ഫോറും രണ്ട് സിക്്സറും അടക്കം 34 റണ്‍സ് കുറിച്ചു. ക്യാപറ്റ്ന്‍ വില്യംസണും 34 റണ്‍സ് സ്വന്തം പേരില്‍ എഴുതി. 22 പന്തില്‍ മൂന്ന്് ബൗണ്ടറിയടിച്ചു.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഒരിക്കല്‍പ്പോലും അവസരത്തിനൊത്തുയരാനായില്ല. തുടക്കം മുതല്‍ വിക്കറ്റുകള്‍ ഓരോന്നായി കൊഴിഞ്ഞുവീണു. ക്യാപ്്റ്റന് രോഹിതാണ് (1) ആദ്യം വീണത്. സൗത്തിയാണ് ശര്‍മയെ മടക്കിയത്. പിന്നീട് ധവാനും (29) ഋഷഭ് പന്ത് (4), വിജയ്ശങ്കര്‍(27), കാര്‍ത്തിക് (5), ഹാര്‍ദിക് പാണ്ഡ്യ (4) തുടങ്ങിയവരും ആയുധം വച്ച് കീഴടങ്ങിതോടെ ഇന്ത്യയുടെ പരാജയം ഉറപ്പായി.
ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി നാല് ഓവറില്‍ പതിനേഴ് റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഫെര്‍ഗ്യൂസണും സാന്‍ഡറും രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു. നാല് ഓവറില്‍ ഫെര്‍ഗ്യൂസണ്‍ 22 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ സാന്‍ഡര്‍ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി. അടുത്ത മത്സരം വെള്ളിയാഴ്ച ഓക്ലന്ഡില് അരങ്ങേറും.
സ്കോര്‍ബോര്‍ഡ്
ന്യൂസിലന്‍ഡ്: ടി.എല്‍. സീഫെര്‍ട്ട് ബി അഹമ്മദ് 84, സി. മണ്‍റോ സി ശങ്കര്‍ ബി കെ.എച്ച്്. പാണ്ഡ്യ 34, കെ.എസ്.വില്യംസണ് സി എച്ച്.എച്ച്. പാണ്ഡ്യ ബി ചഹല്‍ 34, ഡി.ജെ. മിച്ചല്‍ സി കാര്‍ത്തിക് ബി എച്ച്.എച്ച്. പാണ്ഡ്യ 8, എല്‍.ആര്.പി.എല്‍. ടെയ്ലര് സി അഹമ്മദ് ബി കുമാര്‍ 23, കോളിന് ഡി ഗ്രാന്‍ഡ്ഹോം സി മുഹമ്മദ് സിറാജ് ബി എച്ച്.എച്ച്. പാണ്ഡ്യ 3, എം.ജെ.സാന്‍ഡര്‍ നോട്ടൗട്ട് 7, എസ്.സി കുഗ്്ലേജിന് നോട്ടൗട്ട് 20, എക്സ്ട്രാസ് 6, ആകെ 20 ഓവറില്‍ ആറു വിക്കറ്റിന് 219.
വിക്കറ്റ് വീഴ്ച: 1-86, 2-134, 3-164, 4-164, 5-189, 6-191.
ബൗളിങ്ങ്: ബി. കുമാര്‍ 4-0-47-1, കെ.കെ. അഹമ്മദ് 4-0-48-1, കെ.എച്ച്.പാണ്ഡ്യ 4-0-37-1, എച്ച്.എച്ച്. പാണ്ഡ്യ 4-0-51-2, വൈ.എസ്.ചഹല്‍ 4-0-35-1.
ഇന്ത്യ: ആര്.ജി.ശര്‍മ സി ഫെര്‍ഗ്യൂസണ്‍ ബി സൗത്തി 1, എസ്്.ധവാന് ബി ഫെര്‍ഗ്യൂസണ്‍ 29, വി.ശങ്കര്‍ സി ഗ്രാന്‍ഡ്ഹോം ബി സാന്‍ഡര്‍ 4, ആര്.ആര്.പന്ത് ബി സാന്‍ഡര്‍ 4, എം.എസ്.ധോണി സി ഫെര്‍ഗ്യൂസണ്‍ ബി സൗത്തി 39, കെ.ഡി. കാര്‍ത്തിക് സി സൗത്തി ബി സോധി 5, എച്ച്.എച്ച്. പാണ്ഡ്യ സി മിച്ചല്‍ ബി സോധി 4, കെ.എച്ച്. പാണ്ഡ്യ സി സീഫെര്‍ട്ട് ബി സൗത്തി 20, ബി കുമാര്‍ സി സീഫെര്‍ട്ട് ബി ഫെര്‍ഗ്യൂസണ്‍ 1, വൈ.എസ്്.ചഹല്‍ ബി മിച്ചല്‍ 1, കെ.കെ. അഹമ്മദ് നോട്ടൗട്ട് 1, എക്സ്ട്രാസ് 7, ആകെ 19.2 ഓവറില്‍ 139.
വിക്ക്റ്റ് വീഴ്ച 1-18, 2-51, 3-64, 4-65, 5-72, 6-77, 7-129, 8-132, 9-136.
ബൗളിങ്ങ്: ടി.ജി. സൗത്തി 4-0-17-3, എസ്്.സി. കുഗ്ലെജിന്‍ 2-0-34-0, എല്‍.എച്ച്. ഫെര്‍ഗ്യൂസണ്‍ 4-0-22-2, എം.ജെ.സാന്‍ഡര്‍ 4-0-24-2, ഡി.ജെ. മിച്ചല്‍ 2്.2-0-13-1, ഐ.എസ്.സോധി 3-0-26-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: