കോട്ടയം : ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ പ്രതിഷേധത്തെ ഭയന്ന് ഏറ്റുമാനൂര്‍ ക്ഷേത്ര ചടങ്ങില്‍ നിന്നും ദേവസ്വം ബോര്‍ഡ് വിട്ടുനിന്നു. ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റിലും തുടര്‍ന്ന് നടക്കേണ്ട സാംസ്കാരിക ചടങ്ങുകളില്‍ നിന്നുമാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍. പത്മകുമാറും മെബറുമാരുമായ വിജയകുമാറും , കെ.പി ശങ്കര്‍ദാസും വിട്ടുനിന്നത്.
ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനെ പറ്റി ക്ഷേത്രോപദേശക സമിതി അന്വേഷിച്ചപ്പോള്‍ ‘ കൊടിയേറ്റ് തൊഴുതാല്‍ കൊടിയിറക്കവും കണ്ട് തൊഴണം ,അത് വിശ്വാസത്തിന്റെ കാര്യമാണെന്ന മറുപടിയാണ് അംഗങ്ങള്‍ നല്‍കിയത്.
കഴിഞ്ഞ ദിവസം വൈകിട്ട് കോട്ടയത്തെത്തിയ ദേവസ്വം ബോര്‍ഡ് അംഗം ശങ്കര്‍ദാസും വിശ്വാസികളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ചടങ്ങില്‍ നിന്നും വിട്ടു നിന്നു.രാവിലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ ക്ഷേത്രത്തില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹവും എത്തില്ലെന്ന് അറിയിക്കുകയായിരുന്നു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധം ഏറ്റൂമാനൂര് കേന്ദ്രീകരിച്ച് ഉണ്ടായിട്ടുണ്ട്.കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ദേവസ്വംബോര്‍ഡ് തങ്ങളെ വഞ്ചിച്ചതായി വിശ്വാസികള്‍ പറഞ്ഞിരുന്നു. അതും ചടങ്ങില്‍ നിന്ന് വിട്ട് നില്ക്കാന് കാരണമായി.
തെക്കന്‍ തിരുവിതാംകൂറിലെ പ്രശസ്ത ക്ഷേത്രമായ ഏറ്റുമാനൂരില്‍ സാധാരണയായി ഉത്സവ കൊടിയേറ്റിനു ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുക്കാറുണ്ട്.കഴിഞ്ഞ തവണ പ്രയാര്‍ ഗോപാലകൃഷ്ണനും ഇത്തരത്തില്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: