തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും സിപിഎം ആക്രമണം. പാല്‍ക്കുളങ്ങരയില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഷാജി, ശ്യാം എന്നിവര്‍ക്കാണ് വെട്ടേറ്റത്. മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവര്ത്തകന് കസ്റ്റഡിയിലായിട്ടുണ്ട്.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പത്തോളം വരുന്ന സംഘം ആര്‍എസ് എസ് പ്രവര്‍ത്തകരായ ഷാജിയേയും, ശ്യാമിനെയും അക്രമിച്ചത്. സുഹൃത്തിനെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ട് വിട്ട് മടങ്ങവെ കവറടി ജംഗ്ഷനില്‍ വച്ച് സംഘര്‍ഷം ഉണ്ടാവുകയും തുടര്‍ന്ന് ഇരുവരെയും ഒരു സംഘം വരുന്ന സിപിഎം പ്രവര്‍ത്തകര്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഉന്നത സിപിഎം നേതാക്കള്‍ ഇവര്‍ക്ക് സഹായം നല്കിയതയും ആരോപണമുണ്ട്. നിരവധിക്കേസുകളിലെ പ്രതികളാണ് ഷാജിയേയും ശ്യാമിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച സംഘമെന്നും ഇവര്‍ പറയുന്നു.
വെട്ടേറ്റ് ഐസിയുവില്‍ കഴിയുന്ന ശ്യാമിന്റെ നില ഗുരുതരമായി തുടരുകയാണ്. ഷാജിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ലോക് സഭ തെരഞ്ഞെടുപ്പിലെ പരാജയം മുന്നില്‍ കണ്ട് തലസ്ഥാനത്ത് സിപിഎം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ആസൂത്രണം ചെയ്താണ് പാല്‍ക്കുളങ്ങരയില്‍ ഇത്തരത്തില്‍ അക്രമം നടന്നത്.
സ്ഥലത്ത് എത്തിയ പോലീസടക്കം പ്രതികളുടെ ഭാഗത്ത് നിന്ന് പെരുമാറിയതായും മൊഴി നല്കിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയാണ് ആശുപത്രിയില്‍ ഉണ്ടായതെന്നും ശ്യാമിന്റെയും ഷാജിയുടെയും ബന്ധുക്കള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: