ന്യൂദല്‍ഹി : ബീഹാര്‍ മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിന്റെ വിചാരാണ പോക്സോ കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. സ്വതന്ത്രവും നീതിയുക്തവുമായ വിചാണ ഉറപ്പുവരുത്തുന്നതിനായി ദല്‍ഹി സാകേതിലെ പോക്സോ കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസില്‍ രണ്ടാഴ്ചയ്ക്കകം വിചാരണ ആരംഭിച്ച് ആറുമാസത്തിനകം ഇത് പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാരിനേയും കോടതി വിമര്‍ശിച്ചു.
ബീഹാറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന 42 പെണ്‍കുട്ടികളില്‍ 24 പേരെ ലൈംഗിക മായി പീഡിപ്പിച്ചിരുന്നതായി കഴിഞ്ഞ ആഴ്ചയാണ് കണ്ടെത്തിയത്. പിന്നീട് കേസിലെ അന്വേഷണം സംബന്ധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ കേസന്വേണം സ്ബിക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: