കൂത്താട്ടുകുളം ശ്രീധരീയം ആസ്ഥാനത്ത് ഡോ. എന്‍.പി.പി. നമ്പൂതിരിയുടെ സ്മൃതിമണ്ഡപം ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.). പി. സദാശിവം അനാച്ഛാദനം ചെയ്യുന്നു. ശ്രീധരീയം ചീഫ് ഫിസിഷ്യന്‍ ഡോ. എന്‍. നാരായണന് നമ്പൂതിരി, മാനേജിംഗ് ഡയറക്ടര്‍ എന്‍. പരമേശ്വരന് നമ്പൂതിരി, വൈസ് ചെയര്മാന് ഹരി എന്‍. നമ്പൂതിരി, അഡ്വ. അനൂപ് ജേക്കബ് എംഎല്‍എ, ശ്രീധരീയം ചെയര്മാന് എന്‍. പി. നാരായണന് നമ്പൂതിരി, മുനിസിപ്പല്‍ വൈസ് ചെയര്‍പെഴ്സണ്‍ ഓമന ബേബി, കൗണ്‍സിലര്‍ ഓമന മണിയന്, ജയശ്രീ പി. നമ്പൂതിരി എന്നിവര്‍ സമീപം.
കൊച്ചി: നേത്രചികിത്സയില്‍ ശ്രീധരീയത്തിന്റെ സംഭാവനകള്‍ നിസ്തുലമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം പറഞ്ഞു. ആയുര്‍വേദ നേത്രചികിത്സയുടെ കുലപതിയും ശ്രീധരീയം സ്ഥാപകനുമായ ഡോ. എന്‍.പി.പി. നമ്പൂതിരിയുടെ ഒന്നാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ പൂര്‍ണകായ പ്രതിമ ഉള്‍പ്പെടുന്ന സ്മൃതിമണ്ഡപം കൂത്താട്ടുകുളത്തെ ശ്രീധരീയം ആസ്ഥാനത്തു നടന്ന ചടങ്ങില്‍ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ഡോ. എന്‍പിപിയുടെ സ്മരണാര്‍ഥം തുടക്കമിട്ട ബാലനേത്രരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.
അഡ്വ. അനൂപ് ജേക്കബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ശ്രീധരീയം വൈസ് ചെയര്മാന് ഹരി എന്‍. നമ്പൂതിരി, കൂത്താട്ടുകുളം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ഓമന ബേബി, കൗണ്‍സിലര്‍ ഓമന മണിയന്, ശ്രീധരീയം ചെയര്മാന് എന്‍.പി. നാരായണന് നമ്പൂതിരി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: