ഭക്ഷ്യസുരക്ഷയെന്നത് ഇന്ന് ഏതൊരു മലയാളിയുടേയും ആഗ്രഹമാണ്, ആവശ്യമാണ്, അവകാശവുമാണ്. നാം ഉപയോഗിക്കുന്ന ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള പലചരക്കു സാധനങ്ങളിലും പാലിലും പച്ചക്കറിയിലും എന്നുവേണ്ട മരുന്നുകളില്‍ വരെ മായമാണ്. മായം കണ്ടെത്താനുളള സംവിധാനം കേരളത്തില്‍ തീര്‍ത്തും അപര്യാപ്തമാണ്. അതുകൊണ്ടുതന്നെ മായം ചേര്‍ത്തവയുടെ ഏറ്റവും വലിയ വിപണി കേരളമാണ്. ഇങ്ങനെയിരിക്കെയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് ദേവാലയങ്ങള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും ഏര്‍പ്പെടുത്തുന്നത്. പ്രസാദത്തിനായി ഉപയോഗിക്കുന്ന അവില്, മലര്, ശര്‍ക്കര, കല്‍ക്കണ്ടം, മുന്തിരി ,തേന്‍, പഴം എന്നിവയെല്ലാം പുറമെ നിന്നും വാങ്ങുന്നവയാണ്. അന്നദാനത്തിനു വേണ്ട സാധനങ്ങളും മിക്കവാറും എല്ലാ ദേവാലയങ്ങളിലും പുറമെനിന്നു തന്നെയാണ് വാങ്ങുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ പ്രസാദത്തിനും ഭക്ഷണത്തിനും ദേവാലയങ്ങള്‍ക്ക് രജിസ്ട്രേഷനും ലൈസന്‍സും നിര്ബന്ധമാക്കിയതുകൊണ്ടു മാത്രം പ്രത്യേകിച്ച് എന്ത് പ്രയോജനമാണുള്ളത്? എന്നാല്‍ ഒരു കാര്യമുണ്ട്. ലൈസന്‍സുള്ള സ്ഥലങ്ങളിലെല്ലാം ഭക്ഷ്യസുരക്ഷ വകുപ്പിന് ഏതു നേരത്തും പരിശോധന നടത്താവുന്നതാണ്. അത് ക്ഷേത്രങ്ങളിലെ തിടപ്പള്ളിയായാലും ഊട്ടുപുരയായാലും ശരി. തുടക്കത്തില്‍ അതൊന്നും ഉണ്ടാകില്ലെങ്കിലും താമസിയാതെ, അവയെല്ലാം നടപ്പാകും.
-ടി. സംഗമേശന്, താഴെക്കാട്.
ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം
ഹിന്ദുമതം മറ്റ് മതങ്ങളെ അപേക്ഷിച്ചു പ്രാകൃതം ആണെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ പറഞ്ഞിരിക്കുന്നു. ഇവന്മാരെയൊക്കെ കുറ്റിച്ചൂലിന് അടിച്ചു പുറത്താക്കി ചാണകവെള്ളം തളിക്കണം. അടുത്ത ശുദ്ധികലശത്തിന് സമയമായി. ഹിന്ദുക്കളാകുന്ന നമ്മള് ഓരോരുത്തരും അര്‍പ്പിക്കുന്ന കാണിക്കയും നമ്മള് നല്കുന്ന സംഭാവനകളും സ്വീകരിച്ച് നമ്മുടെ നെഞ്ചത്ത് ചവിട്ടി നിന്നുകൊണ്ട് ഹിന്ദുക്കള്ക്കെതരി പ്രവര്‍ത്തിക്കുന്ന ഈ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം. തങ്ങള്‍ ഹിന്ദുമത വിശ്വാസികളാണെന്നും ഹിന്ദുക്കളുടെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചുകൊള്ളാമെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ഹൈന്ദവരെ ചതിക്കുകയാണ് ചെയ്തിരിക്കുന്നത്. നമുക്ക് ഇങ്ങനെയൊരു ദേവസ്വം ബോര്‍ഡ് ആവശ്യമില്ല.
-മണി എസ്, തിരുവല്ല.
സിപിഎം-കോണ്‍ഗ്രസ് വോട്ടുബാങ്ക് രാഷ്ട്രീയം
ഇസ്ലാമിക ഭീകര സംഘടനയായ സിമിയുടെ നിരോധനം അഞ്ച് വര്‍ഷംകൂടി കേന്ദ്രസര്‍ക്കാര്‍ നീട്ടിയത് അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷേ നിരോധനംകൊണ്ട് കാര്യമായ പ്രയോജനം രാജ്യത്തിന് കിട്ടുകയില്ല. ഇന്ത്യയില്‍ വിഭാഗീയതയും വിദ്ധ്വംസക പ്രവര്‍ത്തനവും തീവ്രവാദ പ്രവര്‍ത്തനവും നടത്തുന്നവരെ വിചാരണകൂടാതെ അപ്പോള്‍തന്നെ വെടിവെച്ചുകൊല്ലാന്‍ സൈന്യത്തിനും പോലീസിനും പ്രത്യേക അധികാരം നല്കാന് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.
ഇവര്‍ കോളേജ് ക്യാമ്പസിലും രാജ്യത്തിനകത്തും പുറത്തും തീവ്രവാദം പ്രചരിപ്പിക്കുകയും നടത്തുകയും ചെയ്യുന്നു. ഇവര്‍ തന്നെയാണ് ഒരു കോളേജില്‍ താലിബാന് മോഡല്‍ പ്രകടനം നടത്തിയത്. ഇതിന് ഉദാഹരണമാണ് എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കോളേജ് ക്യാമ്പസ്സിനുള്ളില്വെച്ച് കുത്തിക്കൊന്നത്. ഇവര്‍തന്നെയാണ് ഹൈക്കോടതിയിലേയ്ക്ക് മാര്‍ച്ച് നടത്തിയത്. ബംഗ്ലാദേശില്‍നിന്നും ലക്ഷക്കണക്കിനാളുകള്‍ ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറിയിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വരെ നിര്‍മ്മിച്ച് കൊടുക്കുന്ന ഏജന്‍സികള്‍ വരെ നമ്മുടെ രാജ്യത്തുണ്ട്. ഇതൊന്നും കാണാതെ, സിപിഎം-കോണ്‍ഗ്രസ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്.
-കെ.ടി. വിജയന്, പെരുമ്പളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: