കോട്ടയം: വോളിബോള്‍ കോര്ട്ടിലേയ്്്ക്ക്് മടങ്ങാന്‍ സൂര്യയുടെ മനസ്സ് വെമ്പുകയാണ്. പക്ഷെ സ്മാഷുകളുടെ ലോകത്ത് തിരിച്ചെത്താന്‍ അവളെ വിധി അനുവദിക്കുന്നില്ല. ഇടതുകാല്‍മുട്ടിലെ അര്‍ബുദമാണ് ഈ യുവ താരത്തെ ശയ്യാവലംബിയാക്കിയത്. വാടക വീടും വിട്ടിറങ്ങേണ്ടി വന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ കുടുംബം പകച്ച് നില്‍ക്കുകയാണ്.
അങ്കമാലി കിടങ്ങൂര്‍ സെ. ജോസഫ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ്. വോളിബോളിലെ ഭാവി വാഗ്്ദാനമാണ് ഈ ആറടി ഉയരക്കാരി. സൂര്യയിലെ മികവ് കണ്ടറിഞ്ഞ കായിക അധ്യാപകന് ടീമില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന, ജില്ലാ മത്സരങ്ങള്‍ക്കായി സ്കൂള്‍ ടീമിനൊപ്പം പരിശീലിക്കുമ്പോഴാണ് ഇടതുകാല്‍മുട്ടിന് വേദന തുടങ്ങിയത്. ആയുര്‍വേദ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും എംആര്‍ഐ സ്കാന്‍ ഉള്‍പ്പെടെ ചിലവേറിയ ടെസ്റ്റുകള്‍ക്കുള്ള പണം കണ്ടെത്താന്‍ നിര്‍ധന കുടുംബത്തിനു കഴിഞ്ഞില്ല. തുടര്‍ന്ന് എറണാകുളം ജില്ലാ ആശുപത്രിയിലായിരുന്നു ചികിത്സ. അവിടെ നടത്തിയ പരിശോധനയിലാണ് അര്‍ബുദം സ്ഥിരീകരിച്ചത് . വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. നവംബര്‍ 21 ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഓങ്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.ഡോ.സുരേഷിന്റെ നേത്യത്വത്തിലായിരുന്നു ചികിത്സ. അസ്ഥി രോഗ വിഭാഗം മേധാവി ഡോ. റ്റിജി തോമസ് ജേക്കബിന്റെ നേത്യത്വത്തില്‍ നടത്തിയ പരിശോധനയില്‍ കാലില്‍ 21 സെന്റിമീറ്റര്‍ നീളത്തില്‍ അസ്ഥിക്കു അര്‍ബുദം ബാധിച്ചിട്ടുണ്ടെന്നു തെളിഞ്ഞു. ഈ ഭാഗം കഴിഞ്ഞ ദിവസം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
കാരുണ്യഫണ്ടില്‍ നിന്ന് അനുവദിച്ച രണ്ടു ലക്ഷം രൂപയാണ് ചികിത്സക്ക് താങ്ങായത്. തുടര്‍ ചികിത്സയ്ക്ക് ഏറെ പണം ആവശ്യമാണ്. കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് കറുകപ്പള്ളി സ്വപ്നയുടെ മകളാണ് സൂര്യ. രണ്ടാനച്ഛനും ഹോട്ടല്‍ തൊഴിലാളിയുമായ ശശിയുടെ സംരക്ഷണയിലാണ് സൂര്യയും അമ്മയും. പെണ്‍കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായതിനാല്‍ ശശിയുടെ ജോലി നഷ്ടപ്പെട്ടു. ഇനി എന്തു ചെയ്യണമെന്ന് അറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: