നാഗ്പ്പൂര്‍: വിദര്‍ഭയ്ക്ക് തുടര്‍ച്ചയായ രണ്ടാം രഞ്ജിട്രോഫി കിരീടം. കലാശപ്പോരാട്ടത്തില്‍ സൗരാഷ്ട്രയെ 78 റണ്‍സിന് തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്മാരായ വിദര്‍ഭ തുടര്‍ച്ചയായ രണ്ടാം തവണ രഞ്ജി കിരീടം തലയിലേറ്റിയത്്.
206 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച സൗരാഷ്ട്ര അവസാന ദിവസം 148 റണ്‍സിന് പുറത്തായി. അഞ്ചിന് 58 റണ്‍സെന്ന തലേദിവസത്തെ സ്കോറിന് ഇന്നിങ്ങ്സ് പുനരാരംഭിച്ച സൗരാഷ്ട്രയ്ക്ക് വിദര്‍ഭയുടെ ബൗളിങ്ങിന് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. 59 റണ്‍സിന് ആറു വിക്കറ്റുകള്‍ പിഴുതെടുത്ത സര്‍വാതെയാണ് സൗരാഷ്ട്രയെ തകര്‍ത്തത്. ആദ്യ ഇന്നിങ്ങ്സില്‍ സര്‍വാതെ അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഈ മികവിന് കളിയിലെ കമനുള്ള പുര്്സ്കാരവും ഈ പേസര്‍ സ്വന്തമാക്കി.
സൗരാഷ്ട്രയുടെ ബാറ്റിങ്ങ് നിരയില്‍ വി.ജഡേജ മാത്രമാണ് പിടിച്ചുനിന്നത്. 137 പന്ത് നേരിട്ട ജഡേജ ആറു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 52 റണ്‍സ് നേടി. കരുത്തനായ പൂജാര പൂജ്യത്തിന് പുറത്തായി. ഡി.എ. ജഡേജ 17 റണ്‍സ് കുറിച്ചു. മറ്റുള്ളവരൊക്കെ പൊരുതാതെ കീഴടങ്ങി.
സ്കോര്‍ : വിദര്‍ഭ 312, 200, സൗരാഷ്ട്ര 307, 127.
പ്രതികരിക്കാൻ ഇവിടെ എഴുതുക: