കോഴിക്കോട്: മതത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ടു മാത്രമേ നവോത്ഥാനം അനുവദിക്കാനാവൂ എന്ന് കെഎന്‍എം മര്‍ക്കസുദ്ദഅവ വിഭാഗം. മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ വിപുലീകരിച്ച നവോത്ഥാന സമിതിയില്‍ പങ്കെടുത്ത കെഎന്‍എം വിഭാഗമാണ് തങ്ങളുടെ നിലപാട് പ്രഖ്യാപിച്ചത്. മതത്തിന്റെയും ഖുറാന്റേയും അടിസ്ഥാനത്തില്‍ മാത്രമേ നവോത്ഥാനം സാധ്യമാകൂ എന്ന പ്രഖ്യാപിത നിലപാടുള്ളവരെ നവോത്ഥാന സമിതിയില്‍ ചേര്‍ത്ത ഇടത് സര്‍ക്കാരിന്റെ നിലപാട് ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.
കോഴിക്കോട്ട് ഒമ്പതിന് നടക്കാനിരിക്കുന്ന നവോത്ഥാന സമ്മേളനത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെഎന്‍എം നേതാക്കള്‍. മുസ്ലീം സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പുതിയ അവകാശങ്ങള്‍ വേണമെങ്കില്‍ സ്ത്രീകള്‍ മുന്നോട്ടു വരണം. എന്നാല്‍ ഖുറാനിനെ അനുസരിച്ചും പ്രവാചക പ്രബോധനങ്ങള്ക്കനുസരിച്ചും മാത്രമേ നവോത്ഥാനം നടപ്പിലാക്കാനാവൂ. നിസ്കാരത്തിന് നേതൃത്വം നല്‍കണമെന്നും ഇമാമാകണമെന്നാവശ്യപ്പെട്ടും മുസ്ലിം സ്ത്രീകളുടെ ഭാഗത്ത് നിന്ന് ഇതുവരെ ആവശ്യമുയര്ന്നുവന്നിട്ടില്ല, നേതാക്കള്‍ വിശദീകരിച്ചു. സര്‍ക്കാരിന്റെ നവോത്ഥാന സമിതിയില്‍ മുസ്ലിം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന് പറയുന്ന സംഘടനകള്‍ വരെയുണ്ട്. എന്നാല്‍ മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന നിലപാടാണ് കെഎന്എമ്മിനുള്ളത്. ശബരിമലയില്‍ സ്ത്രീപുരുഷ സമത്വം വേണമെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളത്. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടിനോടൊപ്പമാണെന്ന് കെഎന്‍എം സെക്രട്ടറി എം.അഹമ്മദ്കുട്ടി മദനി പറഞ്ഞു.
ഒമ്പതിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി കെ.ടി. ജലീലാണ്. യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, ഇ.ടി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മുസ്ലിം ലീഗിനെ പിന്തുണച്ചിരുന്ന മുജാഹിദ് വിഭാഗങ്ങള്‍ ഇടതുപക്ഷത്തോടടുക്കുന്നതും ലീഗില്‍ പരിഭ്രാന്തി ഉളവാക്കിയിട്ടുണ്ട്.
മുസ്ലിം വോട്ട് ബാങ്കിലെ പങ്ക് പറ്റാന്‍ സിപിഎമ്മിന്റെ ആസൂത്രിതമായ ശ്രമമാണ് ഇക്കഴിഞ്ഞ ദിവസം നവോത്ഥാന സമിതിയുടെ വിപുലീകരണം. കെഎന്‍എം മര്ക്കസദ്ദഅവ വിഭാഗത്തെ പ്രതിനിധീകരിച്ച് ഡോ. ഐ.പി. അബ്ദുസ്സലാമാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ ശരീ അത്തിന്റെ ചട്ടക്കൂടില്‍ നിന്ന് മാത്രമേ നവോത്ഥാനം സാധ്യമാകൂ എന്ന നിലപാടുള്ളവരെ നവോത്ഥാന സമിതിയില്‍ ചേര്‍ത്തത് വിവാദമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: