ന്യൂദല്‍ഹി: എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കഴിഞ്ഞയാഴ്ച കേന്ദ്ര നിയമമന്ത്രാലയം സിബിഐയ്ക്ക് അനുമതി നല്‍കിയിരുന്നു.
മാക്സിസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ സര്‍വ്വീസസ് ഹോള്‍ഡിങ്ങ്സ് എന്ന കമ്പനിക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി ലഭിക്കാന്‍, അന്നു ധനമന്ത്രിയായിരുന്ന ചിദംബരം ഇടപെട്ടു എന്നാണ് കേസ്.
600 കോടി രൂപയുടെ നിക്ഷേപത്തിനു അനുമതി നല്കാന് മാത്രമേ ധനമന്ത്രിക്ക് അധികാരമുള്ളൂ. കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ ഉപസമിതിയാണ് ഇതില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് അനുമതി നല്‍കേണ്ടത്.
ഈ ചട്ടം മറികടന്നാണ് 3,500 കോടി രൂപയുടെ ഇടപാടിന് ചിദംബരം അനുമതി നല്‍കിയത്. ഇതേ തുടര്‍ന്നാണ് ആദായ നികുതി വകുപ്പും സിബിഐയും കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: