ലക്നൗ: വ്യാജമദ്യം കഴിച്ച് ഉത്തര്‍പ്രദേശില്‍ 26 മരണം. സഹാരന്‍പൂരില്‍ പതിനാറും ഖുഷിനഗറില്‍ പത്തും പേരാണ് മരിച്ചത്. ഇരുജില്ലകളിലേയും അതിര്‍ത്തി ഗ്രാമത്തില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരാണ് ദുരന്തത്തിനിരയായത്. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് മദ്യം വിതരണം ചെയ്തിരുന്നുവെന്ന് ഡിജിപി അശോക് കുമാര്‍ അറിയിച്ചു.
ഇന്നലെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഇവരില്‍ പലരേയും അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിരവധി പേര് ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രദേശത്ത് വ്യാജ മദ്യ വില്‍പ്പന വ്യാപകമാണെന്നും പോലീസിന്റെ അറിവോടെയാണ് ഈ മാഫിയ പ്രവര്‍ത്തിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കെത്തിയ പൊലീസ് സംഘത്തെ ഒരു സംഘം വനിതകള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ജില്ലാ കലക്ടറും പൊലീസ് സൂപ്രണ്ടും അടക്കമുളള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: