ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ ആക്രമണത്തിന് ലക്ഷ്യമിട്ട് 450ഓളം ഭീകരര്‍ കടന്നതായാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന് സഹായത്തോടെയാണ് ഈ ഭീകരര്‍ കശ്മീരില്‍ എത്തിയിട്ടുള്ളതെന്ന് കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍സിങ് അറിയിച്ചു.
പാകിസ്ഥാനിലും പാക് അധീനകാശ്മീരിലുമായി പതിനാറോളം ക്യാമ്പുകള്‍ ക്രമീകരിച്ച് അക്രമ പദ്ധതിയൊരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. കാശ്മീര്‍ താഴ്വരയില് 350 മുതല്‍ 400 ഓളം ഭീകരരുടെ പ്രവര്‍ത്തനം ശക്തമാണെന്നും അതിര്‍ത്തിയില്‍ ഇവര്‍ക്ക് അക്രമണത്തിന് വേണ്ടുന്ന എല്ലാ സഹായവും ചെയ്യുന്നതോടൊപ്പം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവുമടക്കമുള്ള പ്രവര്‍ത്തനങ്ങളും പാക് സൈനികരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നുണ്ടെന്നും രണ്‍ബീര്‍ സിങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: