കൊച്ചി: ആശയവും ആവേശവും നല്കി, നിരവധി അര്ജ്ജുനന്മാരെ സൃഷ്ടിച്ച് അവര്‍ക്ക് സാമൂഹ്യ പുരോഗതിക്ക് ധാര്‍മിക ഗതിമാര്‍ഗം നല്കുന്ന എംഎ സാറെന്ന എം.എ. കൃഷ്ണന് യഥാര്‍ഥ നവോത്ഥാന നായകനാണെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്.
ശ്രീകൃഷ്ണനും എം.എ. കൃഷ്നും നയിക്കുമ്പോള്‍ സാമൂഹ്യ നവോത്ഥാനത്തിന്റെ രഥം തകരുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.. ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്റെ നവതിയാഘോഷമായ കൃഷ്ണം വന്ദേ പരിപാടിയില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവോത്ഥാനം പ്രസംഗത്തിലൂടെയല്ല, അനുഭവവേദ്യമാക്കണം. ജീവിത ശൈലിയിലൂടെ ആവിഷ്കരിക്കണം. സ്വാമി വിവേകാനന്ദന് നവോത്ഥാനം നിര്‍വചിച്ചിട്ടുണ്ട്. വൈദേശിക ആശയങ്ങളില്‍നിന്ന് വിമോചനം നേടാന്‍ നാടിന്റെ വേരുകള്‍ ആഴത്തില്‍ അറിഞ്ഞ്, ഉള്ളിലെ മൂല്യവത്തായവ സമൂഹത്തിന് നല്‍കുന്നതാണ് നവോത്ഥാനം.
എംഎ സാര്‍ ആനുകാലിക വിഷയങ്ങളില്‍ ഉള്‍പ്പെടെ പ്രശ്നങ്ങളും ചോദ്യങ്ങളുമല്ല, പരിഹാരങ്ങളാണ് ചര്‍ച്ച ചെയ്തത്. ഒരു മുറിയിലൊതുങ്ങിയിരുന്ന് ലോകത്തെ ശ്രദ്ധിക്കുകയായിരുന്നു. ഊര്‍ജ്വസ്വലനായ സംഘാടകനും സംയോജകനുമാണ് കര്‍മ കുശലനുമാണ് അദ്ദേഹം.
കുരുക്ഷേത്ര യുദ്ധം നടക്കുമ്പോള്‍ ഇടയ്ക്ക് അര്ജുനന് സംശയം തോന്നി. എല്ലാവരും കൃഷ്ണനെ ബഹുമാനിക്കുന്നു, യുദ്ധം ചെയ്ത് വിജയിക്കുന്ന ഞാനല്ലേ ബഹുമാന്യന്‍ എന്ന്. കൃഷ്ണന് അത് മനസിലായി. ഒരു ദിവസം പതിവു മാറ്റി, അര്ജുനന് ഒപ്പം കൃഷ്ണനും രഥത്തില്‍നിന്നിറങ്ങി.
പെട്ടെന്ന് രഥം അഗ്നിബാധിച്ച് ഭസ്മമായി. യോഗേശ്വരനായ കൃഷ്ണനും ധനുര്‍ധരനായ അര്‍ജുനനും ചേര്‍ന്നാലേ നിലനില്‍പ്പുള്ളു. നമ്മുടെ സമാജമായ രഥത്തിന് കൃഷ്ണനും എം.എ. കൃഷ്ണനും നയിക്കാനുണ്ട്, സമര്‍ഥ രാമദാസ് ശിവാജിയെയും പരമഹംസര്‍ വിവേകാനന്ദനെയും രൂപപ്പെടുത്തിയതുപോലെ എംഎ സാര്‍ രൂപപ്പെടുത്തിയ പ്രവര്‍ത്തകരുമുണ്ട്, അതിനാല നമ്മുടെ സമാജ രഥത്തിന് തീപ്പിടിക്കില്ല, കുമ്മനം പറഞ്ഞു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിന് പേര് പങ്കെടുത്ത നവതി സമ്മേളന യോഗത്തില്‍ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് അധ്യക്ഷനായി. എം.എ. കൃഷ്ണനെ ഗവര്‍ണര്‍ കുമ്മനം ആദരിച്ചു.
ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് സി.ആര്. മുകുന്ദ ഉദ്ഘാടനം ചെയ്തു. അഖില ഭാരതീയ പ്രജ്ഞാപ്രവാഹ് പ്രമുഖ് ജെ. നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ബാലഗോകുലം മുന്‍ അധ്യന്മാരായ സി. ശ്രീധരന്, പി.കെ. വിജയരാഘവന്, പ്രൊഫ. സി.എന്‍. പുരുഷോത്തമന്, സി.എന്‍. ഹരീന്ദ്രന്‍, ടി.പി. രാജന് പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ആര്. പ്രസന്നകുമാര്‍ സ്വാഗതവും ജില്ലാ പ്രസിഡന്റ് ജി. സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: