ന്യൂദല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ബോര്‍ഡ് ജീവനക്കാരുടെ സംഘടന സുപ്രീംകോടതിയില്‍. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വസ്തുതകള്‍ ബോര്‍ഡ് കോടതിയെ അറിയിച്ചില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് ഫ്രണ്ട് കുറ്റപ്പെടുത്തി.
പുനഃപരിശോധനാ ഹര്ജികളിന്മേല് നടന്ന വാദത്തിന്റെ തുടര്‍ച്ചയായി അധികമുള്ള വാദങ്ങള്‍ എഴുതി നല്കാന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനായി എഴുതി സമര്‍പ്പിച്ച വാദങ്ങളിലാണ് ജീവനക്കാരുടെ സംഘടന ബോര്‍ഡിനെ കുറ്റപ്പെടുത്തിയത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വസ്തുതകളും നിയമവും ദേവസ്വം ബോര്‍ഡും സര്‍ക്കാരും സുപ്രീംകോടതിയെ അറിയിച്ചില്ല. പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ ബോര്‍ഡ് നിലപാട് മാറ്റിയതിനാലാണ് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നത്.
യുവതീ പ്രവേശന വിധി ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന ഭരണഘടനാ വ്യവസ്ഥയ്ക്കെതിരാണ്. ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിലോ സ്വത്തിലോ ഇടപെടാന്‍ സര്‍ക്കാരിന് യാതൊരു അവകാശവുമില്ല. ഇക്കാര്യം ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്നും യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്നും ജീവനക്കാരുടെ സംഘടന കോടതിയില്‍ നല്കിയ വാദത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: