ന്യൂദല്‍ഹി: രാജ്യത്ത് വധശിക്ഷ വിധിക്കുന്നതില്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍. കുട്ടികള്‍ക്കു നേരെയുള്ള ലൈംഗീകാതിക്രമങ്ങള്ക്കടക്കം വധശിക്ഷ വിധിക്കുന്നത് ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.
2018 ല്‍ മാത്രം 162 പേരെയാണ് വിചാരണ കോടതികള്‍ തൂക്കിലേറ്റാന്‍ വിധിച്ചത്. രണ്ട് പതിറ്റാണ്ടിനിടയില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്നും ദല്‍ഹി ദേശീയ നിയമ സര്‍വകലാശാല നടത്തിയ വാര്‍ഷിക വധശിക്ഷാ കണക്കെടുപ്പില്‍ പറയുന്നു.
കത്ത്വ, ഉന്നാവോ കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ജനങ്ങള്‍ക്കിടയില്‍ നിന്നു പോലും ആവശ്യം ശക്തമായിരുന്നു.
എന്നാല്‍ ദല്‍ഹി ബലാല്‍സംഗ കേസ് ഒഴികെ തങ്ങള്‍ക്ക് മുന്നിലെത്തിയ 12 കേസുകളില്‍ പതിനൊന്നിലും സുപ്രീംകോടതി ഇളവു നല്കി.
മധ്യപ്രദേശിലാണ് കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം പേരെ തൂക്കിലേറ്റാന്‍ വിധിച്ചത്. 2017 ല്‍ ആറെണ്ണം മാത്രമായിരുന്നത് 2018ല്‍ ഇരുപത്തിരണ്ടായി ഉയര്‍ന്നു. ബാലപീഡകരെ തൂക്കിലേറ്റുവാനുള്ള നിയമം നിലവില്‍ വന്നതിനെ തുടര്‍ന്നാണിത്.
കുറ്റകൃത്യത്തിന്റെ സ്വഭാവത്തിനു പുറമേ, പ്രതിയുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം, പ്രായം, ശിക്ഷയനുഭവിച്ച കാലയളവ്, എന്നിവയും കോടതി കണക്കിലെടുക്കണം. എന്നാല്‍ എല്ലാ കേസുകളിലും ഇവ ഒരുപോലെ പരിഗണിക്കുക സാധ്യമല്ല. 2018ല്‍ 55 വധശിക്ഷകളാണ്് വിവിധ ഹൈക്കോടതികള്‍ ഇളവു ചെയ്തത്. ഇതില്‍ ഇരുപത്തിനാലു പേര്‍ക്ക് ബലാത്സംഗ കുറ്റത്തിനായിരുന്നു ശിക്ഷ ലഭിച്ചത്. 2018ലെ നിയമപ്രകാരം ബാലപീഡകര്‍ക്ക് വിചാരണക്കോടതികള്‍ വിധിച്ച 9 വധശിക്ഷകളില്‍ ആറെണ്ണത്തിനും അതാത് ഹൈക്കോടതികള്‍ ഇളവു നല്‍കിയിരുന്നു. ഇതേ കുറ്റത്തിന് സുപ്രീം കോടതി 11 പേര്‍ക്കും ഇളവ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: