കൊച്ചി: ബാലഗോകുലം സമൂഹത്തിലുണ്ടാക്കിയ വിപ്ലവവും അതിന്റെ നായകനായ എംഎ സാറും തെറ്റായ നവോത്ഥാന സങ്കല്പം അവതരിപ്പിക്കപ്പെടുന്ന കാലത്ത് യഥാര്‍ഥ മാതൃകയാണെന്ന് അഖില ഭാരതീയ പ്രജ്ഞാ പ്രവാഹ് പ്രമുഖ് ജെ. നന്ദകുമാര്‍ പറഞ്ഞു. എം.എ. കൃഷ്ണന് നവതിയാഘോഷമായ കൃഷ്ണം വന്ദേയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോക രാജ്യങ്ങള്‍ ബാലഗോകുലം പോലുള്ള സാംസ്കാരിക പ്രസ്ഥാനത്തെക്കുറിച്ച് പഠിക്കുന്ന കാലത്ത് കൂടുതല്‍ ശക്തിയില്‍ സമൂഹത്തിലേക്ക് ഇറങ്ങിത്തിരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ബാലഗോകുലത്തിന്റെ ചരിത്രവും വളര്‍ച്ചയും എംഎ സാറിന്റെ ചരിത്രവും വളര്‍ച്ചയും കൂടിയാണ്. ബാലഗോകുലം ഒരു ചെറു ചെടിയായിരുന്നത് ഇന്ന് വളര്‍ന്ന് വന്‍ വൃക്ഷമായി. ആഴ്ചയിലൊരിക്കല്‍ ചേരുന്ന കുട്ടികളുടെ പഠന ക്ലാസില്‍നിന്ന് വളര്‍ന്ന് ഭാഷയുടെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും സംരക്ഷണത്തിന് സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന പരിവര്‍ത്തന പ്രസ്ഥാനമായി. പുരസ്കാരങ്ങള്‍ നല്‍കുകയും പുരസ്കൃതമാകുകയും ചെയ്ത് വളര്‍ച്ചയുടെ നാലാം ഘട്ടം കടന്ന് വിജയപര്വത്തിലെത്തിയ ബാലഗോകുലം അടുത്ത കുതിപ്പിന് ശക്തിയാര്‍ജിക്കുകയാണ് ഇന്നത്തെ ആസൂത്രണങ്ങളിലൂടെയെന്ന് നന്ദകുമാര്‍ പറഞ്ഞു.
കേരളം കശ്മീരാകാതിരിക്കാന്, ഇത്രയേറെ എതിര്‍പ്പുകള്‍ ചെറുത്തുനിന്ന് സംഘപ്രസ്ഥാനം കേരളത്തില്‍ വളരാന്‍ കാരണം ബാലഗോകുലമാണെന്ന് നിസ്സംശയം പറയാം. ഇസ്ലാമിക ജിഹാദികളുടെ പല ദേശവിരുദ്ധ ഗൂഢാലോചനകളില്‍ മുഖ്യമായ ലൗ ജിഹാദ്, ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കിയ അടിത്തറയില്ലായിരുന്നെങ്കില് ഏറ്റവും ഭീകരമായേനേ. ബാലഗോകുലത്തിന്റെ ഈ നിസ്തന്ദ്രമായ പ്രവര്‍ത്തനം കേരളത്തില്‍ വരുത്തിയ പരിവര്‍ത്തനം ഗവേഷണ വിദ്യാര്‍ഥികള്‍ പഠന വിഷയമാക്കണമെന്ന് നന്ദകുമാര്‍ പറഞ്ഞു. സാഹിത്യ, സാംസ്കാരിക, മത, ഹിന്ദുത്വ രംഗങ്ങളില്‍ ഈ സ്വാധീനവും മാറ്റവും അതില്‍ ബാലഗോകുലത്തിന്റെ പങ്ക് പഠിക്കാന്‍ തയാറാകണം, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: