ഓക്ലന്‍ഡ്: ആദ്യ മത്സരത്തിലെ പിഴവുകള്‍ പരിഹരിച്ച് ശക്തമായി തിരിച്ചുവന്ന ഇന്ത്യക്ക് രണ്ടാം ട്വന്റി 20 യില്‍ അനായാസ വിജയം. ന്യൂസിലന്‍ഡിനെ ഏഴു വിക്കറ്റിനാണ് തകര്‍ത്തുവിട്ടത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയായി 1-1. പരമ്പര വിജയം നിശ്ചയിക്കുന്ന അവസാന മത്സരം നാളെ ഹാമില്‍ട്ടണില്‍ നടക്കും.
ഓള് റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയുടെയും മുന്നില്‍ നിന്ന് നയിച്ച നായകന് രോഹിത് ശര്‍മയുടെയും മിന്നുന്ന പ്രകടനമാണ് ഇന്ത്യക്ക് അനായാസ വിജയമൊരുക്കിയത്. തകര്‍ത്തെറിഞ്ഞ ക്രുണാള്‍ പാണ്ഡ്യ മൂന്ന് വിക്കറ്റുകള്‍ പോക്കറ്റിലാക്കിയതോടെ കിവീസ് ഇരുപത് ഓവറില്‍ 158 റണ്‍സിലൊതുങ്ങി. തുടര്‍ന്ന് രോഹിതിന്റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ 18.5 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 162 റണ്‍സ് നേടി വിജയപീഠം കയറി.തകര്‍ത്തടിച്ച ഋഷഭ് പന്ത് 40 റണ്‍സോടെയും മുന്‍ നായകന് ധോണി ഇരുപത്് റണ്‍സുമായും കീഴടങ്ങാതെ നിന്നു.
റണ്‍ചേസിനിറങ്ങിയ ഇന്ത്യക്ക് ക്യാപറ്റ്ന്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ആദ്യ വിക്കറ്റില്‍ 79 റണ്‍സ് അടിച്ചെടുത്ത്് മികച്ച തുടക്കം സമ്മാനിച്ചു. ശര്‍മയെ സോധി വീഴത്തിയതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. 29 പന്തില്‍ നാല് സിക്സറും മൂന്ന് ഫോറും അടക്കം 50 റണ്‍സ് എടുത്തു.
ശര്‍മയ്ക്ക് പിന്നാലെ ധവാനും പുറത്തായി. 31 പന്തില്‍ 30 റണ്‍സ് നേടി. പിന്നീടെത്തിയ വിജയ് ശങ്കര്‍ എട്ട് പന്തില്‍ പതിനാല് റണ്‍സുമായി കളിക്കളം വിട്ടു.
ഋഷഭ് പന്തിനൊപ്പം ധോണിയും ചേര്‍ന്നതോടെ ഇന്ത്യ വിജയത്തിലേക്ക് പിടിച്ചുകയറി. അഭേദ്യമായ നാലാം വിക്കറ്റില്‍ ഇവര്‍ 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഋഷഭ് പന്ത് 28 പന്തില്‍ നാല് ഫോറും ഒരു സിക്സറും ഉള്‍പ്പെടെയാണ് നാല്‍പ്പത് റണ്‍സ് എടുത്തത്. ധോണി പതിനേഴ്് പന്തില്‍നിന്നാണ് ഇരുപത് റണ്‍സിലെത്തിയത്്.
ടോസ് നേടി ബാറ്റ് ചെയ്ത കിവീസിനെ ഇന്ത്യ ബൗളര്‍മാര്‍ തുടക്കം മുതല്‍ വരിഞ്ഞുമുറുക്കി. ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണതോടെ വന്‍ സ്കോറെന്ന ആതിഥേയരുടെ സ്വപ്നം തകര്‍ന്നു. ക്രുണാള്‍ പാണ്ഡ്യ നാല് ഓവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
ക്രുണാളാണ് കളിയിലെ കേമന്‍. പേസര്‍ ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തിയതോടെ കിവീസിന്റെ ഇന്നിങ്ങ്്സ് ഇരുപത് ഓവറില്‍ ഏഴു വിക്കറ്റിന് 158 റണ്‍സിലവസാനിച്ചു. അമ്പത് റണ്‍സ് നേടിയ ഗ്രാന്ദ്ഹോമാണ് ആതിഥേയരുടെ ടോപ്പ് സ്കോറര്‍. ടെയ്ലര് 42 റണ്‍സും ക്യാപ്റ്റന്‍ വില്യംസണ് 20 റണ്‍സും നേടി.
സ്കോര്‍ബോര്‍ഡ്
ന്യൂസിലന്‍ഡ് : ടി.എല്‍. സീഫെര്‍ട്ട് സി ധോണി ബി കുമാര്‍ 12, സി.മണ്‍റോ സി ശര്‍മ ബി കെ.എച്ച്. പാണ്ഡ്യ 12, കെ.എസ്.വില്യംസണ് എല്‍ബിഡബ്ളിയു ബി കെ.എച്ച്.പാണ്ഡ്യ 20, ഡി.ജെ. മിച്ചല്‍ എല്‍ബിഡബ്ളിയു ബി കെ.എച്ച്.പാണ്ഡ്യ 1, എല്‍.ആര്.പി.എല്‍. ടെയ്ലര് റണ്‍ഔട്ട് 42, കോളിന് ഗ്രാന്ദ്ഹോം സി ശര്‍മ ബി എച്ച്.എച്ച്.പാണ്ഡ്യ 50, എം.ജെ. സാന്‍ഡര്‍ ബി അഹമ്മദ് 7, എസ്.സി. കുഗ്ഗ്ലിജിന് നോട്ടൗട്ട് 2, ടി.ജി. സൗത്തി ബി അഹമ്മദ് 3, എക്സ്ട്രാസ് 9, ആകെ 20 ഓവറില്‍ എട്ട് വിക്കറ്റിന് 158.
വിക്കറ്റ് വീഴ്ച: 1-15, 2-41, 3-43, 4-50, 5-127, 6-153, 7-154, 8-158.
ബൗളിങ്ങ്: ബി കുമാര്‍ 4-0-29-1, കെ.കെ. അഹമ്മദ് 4-0-27-2, എച്ച്.എച്ച്.പാണ്ഡ്യ 4-0-36-1, കെ.എച്ച്.പാണ്ഡ്യ 4-0-28-3, വൈ.എസ്.ചഹല്‍ 4-0-37-0.
ഇന്ത്യ: ആര്.ജി ശര്‍മ സി സൗത്തി ബി സോധി 50, എസ്.ധവാന് സി ഗ്രാന്ദ്ഹോം ബി ഫെര്‍ഗ്യൂസണ്‍ 30, ആ
ര്‍.ആര്. പന്ത് നോട്ടൗട്ട് 40, വി.ശങ്കര്‍ സി സൗത്തി ബി മിച്ചല്‍ 14, എം.എസ്.ധോണി നോട്ടൗട്ട് 20, എക്സ്ട്രാസ് 8, ആകെ 18.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 162.
വിക്കറ്റ് വീഴ്ച: 1-79, 2-88, 3-118.
ബൗളിങ്ങ്: ടി.ജി. സൗത്തി 4-0-34-0, എസ്.സി. കുഗ്ഗ്ലിജന് 3.5-0-32-0, എല്‍.എച്ച്. ഫെര്‍ഗ്യൂസണ്‍ 4-0-31-1, എം.ജെ.സാന്‍ഡര്‍ 2-0-16-0, ഐ.എസ്.സോധി 4-0-31-1, ഡി.ജെ. മിച്ചല്‍ 1-0-15-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: