ന്യൂദല്‍ഹി: പ്രതിരോധ മന്ത്രാലയത്തിലെ നടപടിക്രമങ്ങളുടെ ഫയലില്‍ അന്നത്തെ ഡപ്യൂട്ടി സെക്രട്ടറി എസ്.കെ. ശര്‍മ 2015 നവംബര്‍ 24 എഴുതിയ കത്തും അതിന്മേല് പ്രതിരോധമന്ത്രാലയത്തിലെ ഉന്നതര്‍ എഴുതിയ നോട്ടുമാണ് ദ ഹിന്ദു പത്രം പകുതി മറച്ചുവെച്ച് പുറത്തുവിട്ട് വിവാദമായ പ്രതിരോധ രേഖ.
പ്രതിരോധമന്ത്രിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി റഫാല്‍ കരാര്‍ ഒപ്പുവെച്ചു എന്നു വരുത്തിത്തീര്‍ക്കാനാണ് വ്യാജ വാര്‍ത്തയുമായി ദി ഹിന്ദു രംഗത്തെത്തിയതെന്ന് വ്യക്തം.
പ്രതിരോധ ഡപ്യൂട്ടി സെക്രട്ടറിയുടെ കത്തില്‍ അന്നത്തെ പ്രതിരോധ സെക്രട്ടറി മോഹന്‍ കുമാറിന്റെ നോട്ടും അതിന് താഴെ സെക്രട്ടറിക്കുള്ള മറുപടി നിര്‍ദേശമായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറിന്റെ നോട്ടുമുണ്ട്. ഇതില്‍ പരീക്കറിന്റെ നോട്ട് മറച്ചുവെച്ചാണ് ദി ഹിന്ദു വ്യാജ വാര്‍ത്ത ചമച്ചത്.
‘പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസും തമ്മില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ഉയര്‍ന്നു വന്ന വിഷയത്തിന്റെ പുരോഗതിയിന്‍ മേല്‍ മോണിറ്ററിങ്ങ് നടത്തുന്നു. അഞ്ചാമത്തെ പാരഗ്രാഫില്‍ കുറിച്ചിരിക്കുന്നത് ഒരു അതിരുകടന്ന പ്രതികരണം ആണ്.
പ്രതിരോധ സെക്രട്ടറി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് ഈ പ്രശ്നം പരിഹരിക്കണം’, ഇതാണ് അന്നത്തെ പ്രതിരോധമന്ത്രി പരീക്കറിന്റെ മറുപടി രേഖപ്പെടുത്തിയിരിക്കുന്നത്. റഫാല്‍ കരാറിലെ ഗ്യാരന്റിയുമായി ബന്ധപ്പെട്ട തര്‍ക്കം ഇരു രാജ്യങ്ങളിലെയും പ്രതിരോധ ഏറ്റെടുക്കല്‍ സമിതിക്ക് പരിഹരിക്കാനാവാതെ വന്നപ്പോഴാണ് ഇരു രാഷ്ട്രത്തലവന്മാരുടെയും ഓഫീസ് നേരിട്ട് ഇടപെടല്‍ നടത്തിയത്.
രാജ്യത്തിന്റെ ഭരണനിര്‍വഹണ കാര്യത്തിലെ പരമാധികാരി എന്ന നിലയില്‍ ഏതു മന്ത്രാലയത്തിന്റെയും വിഷയങ്ങളില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പ്രധാനമന്ത്രിയിലാണെന്നിരിക്കെ പ്രതിരോധമന്ത്രാലയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്നത് ബാലിശമായ പരാതികളാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
പ്രതിരോധ മന്ത്രാലയത്തില്‍ മാത്രമല്ല എല്ലാ മന്ത്രാലയങ്ങളിലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശങ്ങളാണ് പാലിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: