കൊച്ചി : മാറാട് കൂട്ടക്കൊലയെക്കുറിച്ചുള്ള കമ്മിഷന് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് നല്കിയ ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
മാറാട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ജസ്റ്റീസ് തോമസ്. പി. ജോസഫ് കമ്മിഷന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം 2016 നവംബര്‍ പത്തിന് ഹൈക്കോടതി ഇടപെട്ട് സിബിഐയ്ക്കു വിട്ടു. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ 2017 ജനുവരി 18 ന് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് കേസിന്റെ രേഖകള്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയിട്ടും സര്‍ക്കാര്‍ രേഖകള്‍ നല്‍കിയില്ലെന്നും ഇതുകാരണം അന്വേഷണം വൈകുകയാണെന്നും സിബിഐ നല്കിയ ഹര്‍ജിയില്‍ പറയുന്നു.
കഴിഞ്ഞ ഡിസംബര്‍ 13 ന് സിബിഐ നല്കിയ കത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണം, കേസിന്റെ രേഖകള്‍ വിട്ടു തരാന്‍ നിര്‍ദേശിക്കണം എന്നിവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: