ബെംഗളൂരു: മുന്‍ബജറ്റിലെ പല വാഗ്ദാനങ്ങളും ആവര്‍ത്തിച്ച് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ ബജറ്റ് അവതരണം. ഭരണപക്ഷത്തിന് പിന്തുണ നല്കിയിരുന്നവരില് പത്തുപേര്‍ ബജറ്റ് അവതരണത്തിലും പങ്കെടുത്തില്ല.
സഭയില്‍ ഭൂരിക്ഷമില്ലാത്ത സര്‍ക്കാരിനെ മൂന്നാം ദിവസവും ബിജെപി ബഹിഷ്ക്കരിച്ചു. ഇതോടെ 224 അംഗ സഭയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ 108 പേരുടെ മാത്രം സാന്നിദ്ധ്യത്തിലാണ് സഖ്യസര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി അവതരിപ്പിച്ചത്.
വരും ദിവസങ്ങളില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന് നിര്‍ണായകമാണ്. ധനകാര്യബില്‍ പാസ്സാകണമെങ്കില്‍ സഭയില്‍ ഹാജരാകുന്ന അംഗങ്ങളുടെ ഭൂരിപക്ഷം വേണം. ഇന്നലത്തെ സാഹചര്യത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് 108, ബിജെപിക്ക് 106 എന്നിങ്ങനെയാണ് പിന്തുണ.
കോണ്‍ഗ്രസിലെ അഞ്ചോളം എംഎല്‍എമാര്‍ കൂടി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരാണെന്നും ഇവര്‍ വോട്ടെടുപ്പില്‍ വീട്ടു നില്‍ക്കുമെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്. ഇന്നലെ രാവിലെ നടന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗത്തില്‍ പങ്കെടുത്ത അംഗങ്ങളില്‍ 15 പേര് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായും സൂചനയുണ്ട്. ധനകാര്യബില്‍ പാസ്സാകാതിരുന്നാല്‍ ഭരണത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശം ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് ഇല്ലാതാകും.
ബുധനാഴ്ച ആരംഭിച്ച ബജറ്റ് സമ്മേളനത്തില്‍ ഒരിക്കല്‍ പോലും ഭരണപക്ഷത്തെ മുഴുവന്‍ അംഗങ്ങളും നിയമസഭയില്‍ എത്തിയിരുന്നില്ല. സര്‍ക്കാരിന് പിന്തുണ നല്കിയിരുന്നവരില് ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍, രണ്ടു സ്വതന്ത്രര്‍, ഒരു ജെഡിഎസ് അംഗവുമാണ് സഭയില്‍ നിന്ന് മൂന്നാം ദിനവും വിട്ടുനിന്നത്.
ബജറ്റ് സമ്മേളനത്തില്‍ എല്ലാ ദിവസവും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ജെഡിഎസ്സും എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഏഴ് എംഎല്‍എമാരും വിപ്പ് ലംഘിച്ചു. മുഴുവന്‍ എംഎല്‍എമാരെയും പങ്കെടുപ്പിക്കാന്‍ അവസാനശ്രമം എന്ന രീതിയില്‍ ഇന്നലെ രാവിലെ കോണ്‍ഗ്രസ് നിയമസഭ കക്ഷിയോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ വിപ്പും കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ലംഘിച്ചു.
മുന്‍ മന്ത്രി രമേശ് ജാര്‍ക്കിഹോളി, എംഎല്‍എമാരായ രമേശ് കുമത്തല്ലി, ഉമേഷ് യാദവ്, ബി. നാഗേന്ദ്ര എന്നിവര്‍ ജനുവരി 18ന് നടന്ന നിയമസഭ കക്ഷിയോഗത്തിലും പങ്കെടുത്തിരുന്നില്ല. ഇവര്‍ നിയമസഭകക്ഷിനേതാവ് സിദ്ധരാമയ്യക്ക് മുന്‍പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇവര്‍ നേരിട്ടോ, കത്തുമുഖേനയോ മറുപടി നല്‍കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: