തിരുവന്തപുരം : കോണ്‍ഗ്രസ് നേതാവിന്റെ മകന് ഭാര്യയും മക്കളുമുള്ള കാര്യം മറച്ച് വിവാഹം കഴിച്ചതായി പരാതി. കോണ്‍ഗ്രസ് നേതാവും കര്‍ഷക കോണ്‍ഗ്രസ് മുന്‍ ജില്ലാപ്രസിഡന്റുമായ കെ. എസ്. അനിലിന്റ മകന് അമലിനെതിരെ നെയ്യാറ്റിന്‍കര സ്വദേശിനിയാണ് പരാതി നല്‍കിയത്.
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് 130 പവന് സ്വാര്‍ണാഭരണവും പണവും തട്ടിയെടുത്തെന്നും, ഇരുവരും തമ്മിലുള്ള കല്യാണത്തിനുശേഷം സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് ശാരീരികമായും മാനസ്സികമായും അമല്‍ പീഡിപ്പിച്ചെന്നും നെയ്യാറ്റിന്‍കര സ്വദേശിന നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
വിവാഹശേഷം ഗള്‍ഫിലേക്കെന്ന് പറഞ്ഞ് ഇയാള്‍ ഇടക്കിടെ വീട്ടില്‍ നിന്ന് പോകാറുണ്ടായിരുന്നു. എന്നാലത് കൊച്ചിയിലുള്ള മറ്റൊരു ഭാര്യയുടെ അടുത്തേക്കാണെന്ന് തനിക്ക് പിന്നീടാണ് മനസ്സിലായത്. അമലിന്റെ വീട്ടുകാരും ഇതിനെല്ലാം കൂട്ട് നിന്നുവെന്നും യുവതി ആരോപിച്ചു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒന്നരവയസ്സ് പ്രായമായ കുട്ടിയുണ്ട്.
അമലിന് മറ്റൊരു ഭാര്യയും കുഞ്ഞും ഉണ്ടെന്നറിഞ്ഞതോടെയാണ് താന്‍ വിവാഹത്തട്ടിപ്പിന് ഇരയായെന്ന കാര്യം യുവതി മനസ്സിലാക്കിയത്. അമലിന് വിദേശത്ത് രണ്ട് ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം നടത്തിയതെന്നും യുവതി ആരോപിക്കുന്നുണ്ട്. അമലിനും കുടുംബത്തിനുമെതിരെ പാറശാല പൊലീസില്‍ യുവതി പരാതി നല്‍കിയിരുന്നു. പക്ഷെ, ഉന്നതരാഷ്ട്രീയ ഇടപെടല്‍ മൂലം നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: