ന്യൂദല്‍ഹി : സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സുപ്രധാന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടെന്ന ആരോപിച്ച് റിപ്പബ്ലിക്ക് ചാനലിനും എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കുമെതിരെ എഫ്ഐആര്‍. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് പുറത്ത് വിട്ടെന്ന സുനന്ദയുടെ ഭര്‍ത്താവും എംപിയുമായ ശശി തരൂരിന്റെ പരാതിയിലാണ് നടപടി.
ദല്‍ഹി പട്യാല ഹൗസ് കോടതിയാണ് അര്‍ണബിനും ചാനലിനുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ് ഇട്ടിട്ടുള്ളത്. കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്കി ചാനലിന്റെ കാണികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് അര്‍ണാബ് ചെയ്യുന്നത്. ഇതിനായി ചില രേഖകള്‍ സംഘടിപ്പിക്കാന്‍ തന്റെ ഇ-മെയിലുകള്‍ റിപ്പബ്ലിക്ക് ചാനല്‍ ദുരൂപയോഗപ്പെടുത്തിയെന്നും തരൂരിന്റെ പരാതിയില്‍ പറയുന്നുണ്ട്.
എന്നാല്‍ ചാനലിന്റെ രേഖകള്‍ മോഷ്ടിച്ചെന്നും തന്റെ ഇ- മെയില്‍ ഹാക്ക് ചെയ്തെന്നും ചൂണ്ടിക്കാട്ടി തരൂര്‍ സമര്‍പ്പിച്ച പരാതിയില്‍ ദല്‍ഹി പോലീസ് നടപടിയെടുത്തില്ലെന്നും തരൂരിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: