തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി. ഇതുസംബന്ധിച്ച് ഹൈക്കമാന്‍ഡിനെ ഉമ്മന്‍ചാണ്ടി അറിയിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇതോടം പൊതു തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമിടുന്നത്.
ഇതിനെതുടര്‍ന്ന് ഹൈക്കമാന്‍ഡ് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനോട് മത്സര രംഗത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുധീരനോട് ദല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ചാലക്കുടിയില്‍ സുധീരനെ മത്സരിപ്പിക്കുമെന്നാണ് സൂചന.
അതിനിടെ ആലപ്പുഴയില്‍ നിന്ന് വീണ്ടും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ജനവിധി തേടാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. എന്നാല്‍ എറണാകുളത്ത് സിറ്റിങ് എംപിമാരില്‍ കെ.വി. തോമസ് മത്സരിക്കുന്നതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് സംസ്ഥാന നേതൃത്വവും ഹൈക്കമാന്‍ഡും തമ്മിലുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ്. കെ.സുധാകരനും അടൂര്‍ പ്രകാശും കണ്ണൂരിലും ആറ്റിങ്ങലിലുമായി സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡും, കെപിസിസിയും തമ്മില്‍ ധാരണയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: