തിരുവനന്തപുരം : പ്രളയത്തിനു ശേഷം നവകേരള നിര്‍മാണത്തിന് സംസ്ഥാനത്ത് ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ മന്ത്രിസഭയുടെ 1000 ദിവസം ആഘോഷിക്കാന്‍ സര്‍ക്കാര്‍ കോടികള്‍ മുടക്കാന്‍ പദ്ധതിയിടുന്നു. ഇതിനുള്ള മുന്നോടിയായി പൊതുഭരണ വകുപ്പ് ആഘോഷത്തിനായി പത്ത് കോടിയോളം രൂപ ചെലവഴിക്കുമെന്ന് ഉത്തരവിറക്കി.
ആഗസ്തിലുണ്ടായ പ്രളയത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്കും നിര്‍ധന കുടുംബങ്ങള്‍ക്കും സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം ഇതുവരെ പൂര്‍ണമായും വിതരണം ചെയ്തിട്ടില്ല. 40,000 കോടി നഷ്ടമാണ് കേരളത്തിന് പ്രളയക്കെടുതിയില്‍ നഷ്ടമായത്. നവനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ സാധനങ്ങള്‍ക്ക് ഒരു ശതമാനം സെസ്സ് ഏര്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ കേരളത്തിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്ന് സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുന്ന വേളയില്‍ ആണ് സര്‍ക്കാര്‍ വന്‍തുക ആഘോഷങ്ങള്‍ക്കായി തുക മുടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: