തിരുവനന്തപുരം: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായിയായ ടി.സി.മാത്യുവില്‍ നിന്ന് 15 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ അന്തിമ വാദം പൂര്‍ത്തിയായി. വിധി ഈ മാസം 13ന് പറയും. ബിജു രാധാകൃഷ്ണന്, സരിത എസ്. നായര്‍ എന്നിവരാണ് കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളത്.
2013ല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്ത വിതരണ അവകാശം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ടി.സി. മാത്യൂവില്‍ നിന്ന് പണം തട്ടിയെടുത്തത്. വര്‍ഷം തോറും ഏഴ് ശതമാനം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നും മുടക്കുന്ന പണത്തിന് ഇരട്ടി വരുമാനം ലഭിക്കുമെന്നും തമിഴ്നാട് പ്രദേശത്ത് നിലവില്‍ ധാരാളം കാറ്റാടി യന്ത്രങ്ങള്‍ ഉണ്ടെന്നും സരിത പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്.
ബിജു രാധാകൃഷ്ണനായിരുന്നു ഇതിന്റെ പിന്നിലെന്നും മാത്യുവിന്റെ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ടി.സി. മാത്യുവുമായി എഗ്രിമെന്റ് ഉണ്ടാക്കിയത് ടീം സോളാര്‍ എനര്‍ജി സൊല്യൂഷന്‍സ്, ലിവ ബില്‍ഡേഴ്സ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ് എന്ന കമ്പനികളുമായിട്ടാണ്.
എന്നാല്‍ ഇപ്പോഴത്തേത് ഒരു സിവില്‍ കേസിന്റെ നടപടിയില്‍ വരുന്ന കേസ് മാത്രമാണെന്നും സരിതയ്ക്ക് ഒരു രാഷ്ട്രീയ ബന്ധവും ഇല്ലെന്നും സരിത എസ്. നായരുടെ അഭിഭാഷകന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: